'ഇ.ഡി കത്തിൽ നടപടിയെടുക്കാതിരിക്കാൻ പൊലീസിന് കഴിയില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'; നിലപാട് വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വിഷയം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇതിൽ സർക്കാർ മനഃപൂർവ്വം ഇടപെടുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇ.ഡി ഔദ്യോഗികമായി ഒരു കത്ത് കൈമാറുമ്പോൾ അതിന്മേൽ അന്വേഷണമോ തുടർനടപടികളോ സ്വീകരിക്കാതിരിക്കാൻ പൊലീസിന് കഴിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നാണ് മുഖ്യമന്ത്രി സതീശന്റെ നിലപാടെന്നും കത്തിലെ ഉള്ളടക്കവും ആരോപണങ്ങളും വളരെ ഗുരുതരമാണെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ എം.എൽ.എയുടെ സ്റ്റാഫിലേക്ക് നിയമിക്കുന്നതിനെയും മന്ത്രി കടുപ്പത്തിൽ വിമർശിച്ചു. കെ.പി.സി.സി പ്രസിഡന്റ് ഒരു തീരുമാനമെടുത്താൽ അതാണ് അന്തിമ പാർട്ടി നിലപാട്. സസ്‌പെൻഷനിലുള്ള ഒരാൾക്ക് പാർട്ടിയുടെ പേരിൽ ഒരു സ്ഥാനത്തും വരാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.