"വനിതാ സംവരണം മോദിയെ സംരക്ഷിക്കാന്‍ മാത്രം; പ്രധാനമന്ത്രിയുടേത് നാടകം"; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് വനിതാ സംവരണ ഭേദഗതി ബില്ലിൽ പ്രതിപക്ഷ പാർട്ടികളുടെ സഹകരണം തേടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന കേവലം നാടകമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. വനിതാ സംവരണം യഥാർത്ഥത്തിൽ നടപ്പാക്കുകയല്ല, മറിച്ച് പ്രധാനമന്ത്രിയെ സംരക്ഷിക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചു.
ചെങ്കോട്ടയിൽ പ്രഭാഷണങ്ങൾ നടത്തുന്നതിന് പകരം ലോക്‌സഭയുടെ നിലവിലുള്ള അംഗബലത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ വനിതാ സംവരണം നടപ്പാക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിലവിലെ 543 ലോക്‌സഭാ സീറ്റുകളുടെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുകയാണെങ്കിൽ 182 സീറ്റുകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുമായിരുന്നു. 1993-ൽ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സംവരണം ഉറപ്പാക്കിയത് കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2023 സെപ്റ്റംബറിൽ 'നാരീശക്തി വന്ദൻ അധിനിയം' പാർലമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. എന്നാൽ, മണ്ഡല പുനർനിർണയം സംബന്ധിച്ച് പാർലമെന്റിൽ ചർച്ചകൾ തുടരുന്നതിനിടയിലാണ് ഏപ്രിൽ 16-ന് രാത്രി 11 മണിക്ക് പൊടുന്നനെ ബിൽ വിജ്ഞാപനം ചെയ്തത്. വനിതാ സംവരണത്തെ മണ്ഡല പുനഃസംഘടനയുമായി മാത്രം കൂട്ടിക്കെട്ടാനാണ് കേന്ദ്ര സർക്കാരിന് താല്പര്യമെന്ന് ജയറാം രമേഷ് വിമർശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.