നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അറസ്റ്റ്: "ബംഗാളിൽ നടക്കുന്നത് ജനാധിപത്യത്തിന്റെ കൊലപാതകം"; ബി.ജെ.പിയെ കടന്നാക്രമിച്ച് മല്ലികാർജുൻ ഖാർഗെ
നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിലായത് നഗ്നമായ വോട്ട് മോഷണത്തിനും തിരഞ്ഞെടുപ്പ് അട്ടിമറിക്കുമുള്ള ശ്രമമാണെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഒരു ഉപതിരഞ്ഞെടുപ്പിൽ പോലും തോൽവി ഭയക്കുന്ന ബി.ജെ.പി, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ സ്ഥാനാർത്ഥികളെ ലക്ഷ്യമിടുകയും അറസ്റ്റ് ചെയ്യുകയുമാണെന്ന് അദ്ദേഹം തന്റെ 'എക്സ്' കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
ഇന്ത്യയെ "ജനാധിപത്യത്തിന്റെ മാതാവ്" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോൾ, പശ്ചിമ ബംഗാളിൽ ബി.ജെ.പി ചെയ്യുന്നത് ജനാധിപത്യത്തിന്റെ പരസ്യമായ കൊലപാതകമാണെന്ന് ഖാർഗെ തുറന്നടിച്ചു. ഭരണകൂടത്തിന്റെ ഇത്തരം ഭീഷണികൾക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങുകയോ നിശ്ശബ്ദരാവുകയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണകൂട ഭീഷണികൾക്ക് മുന്നിൽ പതറാതെ, ഒന്നിച്ചുനിൽക്കുന്ന 'ഇന്ത്യ' (INDIA) സഖ്യം ബി.ജെ.പിയുടെ ഈ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.