"സഞ്ജു എന്നും മുന്നിൽ നിൽക്കും, വൈഭവ് കാത്തിരിക്കണം"; നിലപാട് വ്യക്തമാക്കി പരിശീലകൻ ഗൗതം ഗംഭീർ
ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു സാംസണിന് എപ്പോഴും കൃത്യമായ മുൻഗണനയുണ്ടാകുമെന്നും യുവതാരം വൈഭവ് സൂര്യവംശി തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും വ്യക്തമാക്കി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യക്കായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ഇതിനോടകം തെളിയിച്ച താരമാണ് സഞ്ജുവെന്നും, ലോകകപ്പിൽ മാൻ ഓഫ് ദി ടൂർണമെന്റായ ഒരു കളിക്കാരന് ഇനി പ്രത്യേക തെളിവുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ തിരഞ്ഞെടുത്തത് തന്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നുവെന്ന് ഗംഭീർ വെളിപ്പെടുത്തി. ലോകകപ്പ് നേടിയ ടീം കോമ്പിനേഷനിലേക്ക് തിരികെ പോകാനാണ് താൻ ആഗ്രഹിച്ചത്. ചില പരാജയങ്ങളുടെ പേരിൽ മികച്ച കളിക്കാർ മോശക്കാരാകുന്നില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു. വൈഭവിന്റെ പ്രതിഭയിൽ സംശയമില്ലെങ്കിലും വർഷങ്ങളായി ടീമിനായി സംഭാവന നൽകിയ സഞ്ജുവിനായിരിക്കും എപ്പോഴും ആദ്യ പരിഗണനയെന്ന് ഗംഭീർ വ്യക്തമാക്കി. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധസെഞ്ചുറികളോടെ 117 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.