Logo
Fri, Aug 21, 2026 • 11:15 AM
LIVE TV
Watch

No business videos available

No Middle East videos available

രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഏകപക്ഷീയ ഇടപെടലെന്ന് ചമ്പത് റായ്; 9 പേജ് കുറിപ്പ് പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 21, 2026
1 min read
SHARE:
SAVE: Login to save

രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഏകപക്ഷീയ ഇടപെടലെന്ന് ചമ്പത് റായ്; 9 പേജ് കുറിപ്പ് പുറത്ത്

അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങളെല്ലാം എടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ക്ഷേത്ര നിർമാണ സമിതി അധ്യക്ഷനുമായ നൃപേന്ദ്ര മിശ്രയായിരുന്നുവെന്ന് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് ആരോപിച്ചു. 9 പേജുള്ള കുറിപ്പിലൂടെയാണ് നൃപേന്ദ്ര മിശ്രയുടെ ഇടപെടലുകൾ ചമ്പത് റായ് തുറന്നുകാട്ടിയത്. ക്ഷേത്രത്തിലെ നിർമാണ പുരോഗതി വിലയിരുത്താൻ നൃപേന്ദ്ര മിശ്ര അയോധ്യയിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ആരോപണങ്ങൾ പുറത്തുവന്നത്.

ക്ഷേത്ര നിർമാണത്തിൽ കമ്മിറ്റിയുടെ തീരുമാനങ്ങൾക്കപ്പുറം നൃപേന്ദ്ര മിശ്രയുടെ അഭിപ്രായങ്ങൾക്കായിരുന്നു എപ്പോഴും മുൻഗണന നൽകിയിരുന്നതെന്ന് ചമ്പത് റായ് വ്യക്തമാക്കുന്നു. ക്ഷേത്ര അനുബന്ധ കെട്ടിടങ്ങളുടെ നിർമാണത്തിനും രൂപകൽപനയ്ക്കുമായി നോയിഡയിലെ സ്വകാര്യ കമ്പനിയെ നിർദേശിച്ചതും നിർമാണ സമിതിയിൽ സ്വന്തം ഇഷ്ടപ്രകാരം ആളുകളെ നിയോഗിച്ചതും മിശ്രയായിരുന്നു. കമ്മിറ്റി യോഗം ചേർന്ന് കൈക്കൊണ്ട പല തീരുമാനങ്ങളും പിന്നീട് മിശ്ര ഏകപക്ഷീയമായി തിരുത്തിയെന്നും, മറ്റു കമ്മിറ്റി അംഗങ്ങളുടെ നിർദേശങ്ങൾ നടപ്പായില്ലെന്നും ആരോപണമുണ്ട്.

ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുയർന്നതിനെത്തുടർന്ന് ചമ്പത് റായും ട്രസ്റ്റ് അംഗം അനിൽ മിശ്രയും നേരത്തെ രാജിവച്ചിരുന്നു. കേസിൽ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) ചമ്പത് റായിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് അദ്ദേഹം ക്ഷേത്ര നിർമാണത്തിലെ സംഭവവികാസങ്ങൾ വിശദീകരിച്ചത്. അതേസമയം, സംഭാവന തട്ടിപ്പിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കപ്പെടുന്നു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10