പെല്ലറ്റ് ആക്രമണം: പരിക്കേറ്റ വിദ്യാർത്ഥിക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ധർണ്ണയിരുന്ന് രാഹുൽ ഗാന്ധി
പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. വിദ്യാർത്ഥിക്കുനേരെ പെല്ലറ്റ് പ്രയോഗിച്ച പൊലീസുകാരനെതിരെ കേസെടുക്കുന്നത് വരെ സ്റ്റേഷനിൽ തുടരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിനിടെയാണ് വിദ്യാർത്ഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയും അമ്മയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്.
കേസെടുക്കാൻ വിസമ്മതിച്ച് ഡൽഹി പൊലീസ്
മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഓഫീസിലും എത്തിയ ശേഷമാണ് രാഹുലും സംഘവും പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലെത്തിയത്. ആഗസ്റ്റ് 14-ന് അഭിഭാഷകർക്കൊപ്പം പരാതി നൽകാനെത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തതിന്റെ നമ്പർ നൽകാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ആഗസ്റ്റ് 17-ന് ഇമെയിൽ വഴിയും ഫോൺ വഴിയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്നാണ് രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടത്.
ഡിസിപിയുമായി ചർച്ച; സമരം തുടരുന്നു
കേസ് രജിസ്റ്റർ ചെയ്യുന്നതുവരെ പൊലീസ് സ്റ്റേഷനിൽനിന്ന് രാഹുൽ ഗാന്ധി മടങ്ങില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണയിരിക്കുന്ന രാഹുൽ ഗാന്ധിയുമായി സംസാരിക്കുന്നതിനായി ഡിസിപി പുറത്തെത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.