മൊബൈൽ റീചാർജിന് കൂടുതൽ ചെലവേറും; ജിയോ, എയർടെൽ, വി ഐ നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു
രാജ്യത്തെ മൊബൈൽ ഫോൺ നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ പ്രമുഖ ടെലികോം കമ്പനികൾ അടുത്ത നാല് മാസത്തിനുള്ളിൽ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
സെൻട്രം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പരമാവധി 15 ശതമാനം വരെ നിരക്ക് വർധന ഉണ്ടാകാനാണ് സാധ്യത. ഇത് നടപ്പായാൽ നിലവിലെ പല പ്രീപെയ്ഡ് പ്ലാനുകളുടെയും നിരക്കിൽ വലിയ മാറ്റമുണ്ടാകും.
നിലവിൽ 28 ദിവസത്തെ പ്ലാനിന് 349 രൂപ നൽകുന്ന ഉപഭോക്താക്കൾക്ക് നിരക്ക് വർധനയ്ക്ക് ശേഷം ഏകദേശം 389 രൂപ വരെ നൽകേണ്ടി വന്നേക്കും. 899 രൂപയുടെ പാക്കേജ് 1007 രൂപയായും 3599 രൂപയുടെ വാർഷിക പാക്കേജ് 4031 രൂപയായും ഉയരാൻ സാധ്യതയുണ്ട്.
നിരക്ക് വർധന സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ടെലികോം കമ്പനികൾ വരുമാനവും ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനവും (ARPU) ഉയർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് പരിഷ്കരിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന.
അതേസമയം, പുതിയ മൊബൈൽ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിൽ ജൂൺ മാസത്തിൽ ഭാരതി എയർടെൽ മുന്നിലെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജിയോയും വോഡഫോൺ ഐഡിയയെയും മറികടന്ന് എയർടെൽ കൂടുതൽ പുതിയ വരിക്കാരെ ചേർത്തു.
ജൂണിൽ ജിയോ 2.14 ദശലക്ഷം വയർലെസ് സബ്‌സ്‌ക്രൈബർമാരെ ചേർത്തപ്പോൾ എയർടെൽ 2.98 ദശലക്ഷം പുതിയ ഉപഭോക്താക്കളെയാണ് സ്വന്തമാക്കിയത്. വോഡഫോൺ ഐഡിയക്കും പുതിയ ഉപഭോക്താക്കളെ നേടാനായെങ്കിലും എയർടെലിന്റെ മുന്നേറ്റം ശ്രദ്ധേയമായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.