'എസ്‌ഐടി റെയ്ഡ് തികച്ചും നിയമപരം, പോലീസിന്റെ ഭാഗത്ത് തെറ്റില്ല'; റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മെസിയുടെ പേരിൽ നടന്ന വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡ് തികച്ചും നിയമപരമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് ഉൾപ്പെടെയുള്ള കൃത്യമായ അനുമതികൾ വാങ്ങിയ ശേഷമാണ് പോലീസ് പരിശോധന നടത്തിയത്. എസ്.ഐ.ടിയുടെ പ്രവർത്തനങ്ങൾക്ക് കൃത്യമായ നിയമവഴികളുണ്ടെന്നും അവർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ മന്ത്രി, അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് ഇടപെടാറില്ലെന്നും തെളിവുകളുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും കൂട്ടിച്ചേർത്തു.
പരിശോധനയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. മുൻകാലങ്ങളിൽ മാധ്യമങ്ങൾക്കെതിരെ നടന്ന വേട്ടയാടലുകൾ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നുവെന്നും, പ്രമുഖ ചാനൽ എഡിറ്റർമാർ ജയിലിൽ കിടന്നപ്പോഴൊന്നും കാണിക്കാത്ത വ്യാജ സഹതാപം ഇപ്പോൾ വേണ്ടെന്നും അദ്ദേഹം വിമർശിച്ചു. നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും പോലീസ് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അർജന്റീന ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലായിരുന്നു റിപ്പോർട്ടർ ടിവി ഓഫീസിൽ എസ്.ഐ.ടി മിന്നൽ പരിശോധന നടത്തിയത്. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ 2.30 വരെ നീണ്ടുനിന്നു. കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലെ ഫ്ലാറ്റിലും, ഇവരുമായി ബന്ധമുള്ള 'ഗോട്ട് ആഡ്' എന്ന മാർക്കറ്റിംഗ് ഏജൻസിയിലും പോലീസ് പരിശോധന നടത്തി സുപ്രധാന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.