തുടർഭരണം നൽകിയ ക്ഷീണം; തിരുത്തൽ വഴികളിൽ സി.പി.എം
പരാജയത്തിന്റെ ആഘാതത്തേക്കാൾ വലുതാണ് അതിൽനിന്നുള്ള തിരിച്ചുവരവെന്ന യാഥാർത്ഥ്യം സി.പി.എം. തിരിച്ചറിയുന്നു. രണ്ടാം തുടർഭരണം പാർട്ടിയെ ദുർബലമാക്കുകയും ഭരണത്തിന്റെ നിഴലിലേക്ക് സംഘടനാ സംവിധാനത്തെ ചുരുക്കുകയും ചെയ്തു. അധികാരം ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത് പാർട്ടിയുടെ ജനകീയ അടിത്തറയെ ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവിച്ച പിഴവുകളും സംഘടനാപരമായ വീഴ്ചകളും തുറന്നുസമ്മതിച്ചാണ് സി.പി.എം. തിരുത്തൽ നടപടികളിലേക്ക് കടക്കുന്നത്. ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെന്ന് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്നതാണ് പാർട്ടിയുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി തകർച്ചയുടെ കാരണങ്ങൾ അക്കമിട്ട് നിരത്തി, സംഘടനാ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ വഴികൾ തെരഞ്ഞെടുക്കുകയാണ് നേതൃത്വം.
വിശാല സംസ്ഥാന സമിതിയിൽ ഉയർന്നുവന്ന ചർച്ചകൾ പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾക്കുള്ള വ്യക്തമായ ദിശാരേഖ നൽകുന്നു. നേതാക്കൾക്കും വിവിധ പാർട്ടി ഘടകങ്ങൾക്കും സംഭവിച്ച വീഴ്ചകളെക്കുറിച്ചുള്ള സ്വയംവിമർശനത്തിനൊപ്പം, പ്രസ്ഥാനത്തെ എങ്ങനെ മാറ്റിപ്പണിയണമെന്ന കാര്യത്തിൽ പുതിയ പ്രവർത്തന കാഴ്ചപ്പാടുകളും ചർച്ചയായിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.