Logo
Thu, Sep 17, 2026 • 01:14 PM
LIVE TV
Watch

No business videos available

No Middle East videos available

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 17, 2026
1 min read
SHARE:
SAVE: Login to save

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. ശിക്ഷാവിധിയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് തച്ചങ്കരി തന്റെ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചു. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും നിലവിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, തച്ചങ്കരിക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ കേസിൽ ഇപ്പോൾ നിർണായക വിധി വന്നിരിക്കുന്നത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് 2007-ലാണ് വിജിലൻസ് തച്ചങ്കരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന് അറിയാവുന്ന വരുമാന സ്രോതസ്സുകളേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ അധിക വരുമാനത്തിന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ തച്ചങ്കരിക്ക് സാധിച്ചിരുന്നില്ല.

തുടർന്ന് 2013-ലാണ് എഡിജിപിയായിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് വിശദമായ കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെയും ചെലവുകളുടെയും കൃത്യമായ രേഖകൾ കണ്ടെത്താൻ വിജിലൻസ് അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഈ രേഖകളും തെളിവുകളും തികച്ചും ശരിയാണെന്ന് ശരിവെച്ചാണ് കോടതി ഇപ്പോൾ തച്ചങ്കരി കുറ്റക്കാരനാണെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10