ബിജെപിയില്‍ 12 കോടിയുടെ ഫണ്ട് വിവാദം; കൊടി വാങ്ങിയതിലും ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; നിഷേധിച്ച് നേതൃത്വം
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി വാങ്ങിയതുമായി ബന്ധപ്പെട്ട് ബിജെപിയിൽ വൻ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുന്നു. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടിൽ 12 കോടി രൂപയ്ക്ക് കൃത്യമായ കണക്കില്ലെന്നാണ് പ്രധാന ആക്ഷേപം. ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം.
അതേസമയം, ഉയർന്നുവന്ന സാമ്പത്തിക ആരോപണങ്ങളെല്ലാം സംസ്ഥാന നേതാക്കൾ പൂർണ്ണമായി നിഷേധിച്ചു. ഓഡിറ്റ് പൂർത്തിയാക്കിയ കേന്ദ്ര സംഘം മടങ്ങുന്നതിന് മുൻപ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ചില നിർണായക വിവരങ്ങൾ അദ്ദേഹം കൈമാറിയതായാണ് സൂചന. അനാവശ്യമായി ചിലവഴിച്ച പണം തിരിച്ചുപിടിക്കാൻ കേന്ദ്രം നിർദേശിച്ചതായും വാർത്തകളുണ്ടെങ്കിലും നേതാക്കൾ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഫണ്ട് തിരിമറിയുടെ പേരിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്തു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ചിലർ ബോധപൂർവം നടത്തുന്ന വ്യാജ പ്രചാരണമാണിത്. നിലവിൽ വിദേശയാത്രയിലുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയ ശേഷം വിഷയത്തിൽ ഔദ്യോഗികവും വിശദവുമായ മറുപടി നൽകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.