തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ്: 'കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജെന്ന് പേരിട്ടു, ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത് മെഡിക്കൽ കോളേജിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ പേര് നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 'കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്' എന്നായിരിക്കും പുതിയ സ്ഥാപനം അറിയപ്പെടുക. തിരുവനന്തപുരം ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ കൂട്ടിച്ചേർത്താണ് പുതിയ മെഡിക്കൽ കോളേജ് രൂപീകരിക്കുന്നത്.
പുതിയ മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വർഷം തന്നെ പ്രവേശനം നടത്താനുള്ള അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതികളുടെ അവലോകന യോഗത്തിലായിരുന്നു മന്ത്രി ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും നിലവിൽ സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനായി വകയിരുത്തിയിട്ടുള്ള 150 കോടി രൂപയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയോട് മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആവശ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും തുക ഉടൻ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ മറുപടി നൽകി. രാജ്യത്തുടനീളം 10,000 മെഡിക്കൽ സീറ്റുകൾ പുതുതായി സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.