വിലക്കയറ്റമില്ലാതെ സന്തോഷ ഓണം: സപ്ലൈകോയ്ക്ക് 422 കോടിയുടെ റെക്കോർഡ് വിറ്റുവരവ്; സർക്കാരിന് ജനകീയ അംഗീകാരം
വിലക്കയറ്റത്തിന്റെ പൊള്ളലില്ലാതെ മലയാളികൾ ഓണം വിപുലമായി ആഘോഷിച്ചു. സപ്ലൈകോ വഴി നടത്തിയ കാര്യക്ഷമമായ വിപണി ഇടപെടലിലൂടെ ജനങ്ങൾക്ക് വിലക്കയറ്റമില്ലാതെ ഓണം ആഘോഷിക്കാനുള്ള അവസരമാണ് യുഡിഎഫ് സർക്കാർ ഒരുക്കിയത്. കൃത്യമായ ആസൂത്രണത്തോടെയുള്ള സർക്കാരിന്റെ ഈ ജനക്ഷേമ നടപടിയെ ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
സപ്ലൈകോയുടെ മികച്ച സജ്ജീകരണങ്ങളും വിലക്കുറവും
സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി 13 ഇനം സബ്‌സിഡി സാധനങ്ങളുടെ ലഭ്യത സർക്കാർ മുൻകൂട്ടി ഉറപ്പാക്കിയിരുന്നു. സബ്‌സിഡി നിരക്കിനേക്കാൾ 20 രൂപ കുറച്ച് ശബരി വെളിച്ചെണ്ണ നൽകിയതും സാധാരണക്കാർക്ക് വലിയ ആശ്വാസമായി. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സാധനങ്ങൾ ലഭ്യമാക്കാൻ മെഗാ ഫെയറുകൾക്ക് പുറമെ 11 ജില്ലാ ഫെയറുകളും 126 മണ്ഡലം ഫെയറുകളും സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു.
422 കോടിയുടെ ചരിത്രപരമായ റെക്കോർഡ് വിറ്റുവരവ്
സർക്കാരിന്റെയും സപ്ലൈകോയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസങ്ങളിൽ 422.17 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭിച്ചത്. 2025-ലെ ഓണക്കാലത്തെ വിറ്റുവരവായ 385.42 കോടി രൂപയെ മറികടന്നാണ് സപ്ലൈകോ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.