Logo
Sun, Jun 14, 2026 • 06:18 PM
LIVE TV
Watch

No business videos available

No Middle East videos available

'നിപ നിയന്ത്രണ വിധേയം, ആശങ്ക വേണ്ട'; മരുന്നില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 14, 2026
1 min read
SHARE:
SAVE: Login to save

'നിപ നിയന്ത്രണ വിധേയം, ആശങ്ക വേണ്ട';  മരുന്നില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട്ട് നിപ വ്യാപനമില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോഴിക്കോട് കണ്ടെയ്ൻമെന്റ് സോൺ ആക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

ഇതോടൊപ്പം,  നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന 43 വയസ്സുകാരനായ ഫാറൂഖ് സ്വദേശിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ആകെ 100 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ ഹൈറിസ്ക് പട്ടികയിലുള്ള ഒരാൾക്ക് പോലും നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും സമ്പർക്കത്തിലുള്ള ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. രോഗിയുമായി അടുത്ത ഇടപഴകിയവർക്ക് ജൂൺ 10 മുതൽ തന്നെ പ്രതിരോധ മരുന്നുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ സ്റ്റോക്കില്ലാതിരുന്ന മരുന്ന് പ്രത്യേക വിമാനമാർഗ്ഗമാണ് കോഴിക്കോട്ടെത്തിച്ചത്. മരുന്നുകൾ ലഭ്യമല്ലെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും, സാഹചര്യം നിയന്ത്രണവിധേയമായതിനാലാണ് താൻ കോഴിക്കോട് ക്യാമ്പ് ചെയ്യാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപയ്ക്ക് പുറമെ സംസ്ഥാനത്ത് ഷിഗല്ലെ രോഗബാധയും റിപ്പോർട്ട് ചെയ്തതായി മന്ത്രി അറിയിച്ചു. ഇതുവരെ സംസ്ഥാനത്താകെ 130 ഷിഗല്ലെ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 3 മരണങ്ങൾ ഷിഗല്ലെ മൂലമാണെന്നും, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ടാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഹോട്ടൽ പരിശോധനകൾ കർശനമാക്കാനും വിദ്യാലയങ്ങളിലെ കിണറുകൾ പരിശോധിച്ച് ശുദ്ധീകരിക്കാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. കെ.ജെ റീന നിപ പരിശോധനാ ഫലം വന്നിട്ട് തന്നോട് മറച്ചുവെച്ചതായി മന്ത്രി കെ. മുരളീധരൻ പരസ്യമായി കുറ്റപ്പെടുത്തി. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഉച്ചയ്ക്ക് ഒരു മണിക്ക് വന്നിട്ടും തനിക്ക് റിപ്പോർട്ട് ലഭിച്ചത് വൈകിട്ട് ആറ് മണിക്കാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡിഎച്ച്എസിനെ മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രിയും സർക്കാരുമാണ്. ആരോഗ്യവകുപ്പിൽ ചില 'കോൽ കളിക്കുന്നവർ' ഉണ്ടെന്നും അവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി, വകുപ്പിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന വലിയൊരു വിഭാഗമുണ്ടെന്നും ഓർമ്മിപ്പിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10