ഹൃദയശസ്ത്രക്രിയകൾ ഇനി മുടങ്ങില്ല; ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍, സൗജന്യമായി ഹാർട്ട് ലങ് മെഷീൻ നൽകി MES
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയ ആവശ്യമായ രോഗികളുടെ നീണ്ട കാത്തിരിപ്പിന് ആശ്വാസം. ആരോഗ്യമന്ത്രി കെ.മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്ന്
പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് സൗജന്യമായി നൽകിയ ഹാർട്ട് ലങ് മെഷീൻ ഉടൻ പ്രവർത്തനം ആരംഭിക്കും. നിലവിലുണ്ടായിരുന്ന മെഷീനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയകളുടെ എണ്ണം പകുതിയായി കുറയുകയും രോഗികൾ ഏറെ ബുദ്ധിമുട്ടിലാവുകയും ചെയ്തിരുന്നു.
മന്ത്രിയുടെ ഇടപെടലും ദ്രുതഗതിയിലുള്ള കൈമാറ്റവും
ഉപകരണം തകരാറിലായതും രോഗികളുടെ ദുരിതവും ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മന്ത്രി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂറുമായി വിഷയം സംസാരിക്കുകയും അടിയന്തരമായി മെഷീൻ ലഭ്യമാക്കാൻ അഭ്യർത്ഥിക്കുകയുമായിരുന്നു. മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് അടുത്ത ദിവസം തന്നെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ഉപകരണം കൈമാറി. ഇതിനുപുറമേ, മെഷീന്റെ ഒരു വർഷത്തേക്കുള്ള വാർഷിക പരിപാലന തുകയും (AMC) എം.ഇ.എസ് തന്നെയാണ് അടച്ചിട്ടുള്ളത്.
ശസ്ത്രക്രിയകൾ പഴയപടി തുടരും
പ്രതിദിനം ശരാശരി 4 ഹൃദയശസ്ത്രക്രിയകൾ നടന്നിരുന്ന മെഡിക്കൽ കോളജിൽ യന്ത്രതകരാർ മൂലം അവ രണ്ടായി ചുരുങ്ങുകയായിരുന്നു. ഇതിനിടെ 14 വർഷം പഴക്കമുള്ള മെഷീൻ വീണ്ടും നന്നാക്കി ഉപയോഗിച്ചു തുടങ്ങി. പുതിയ ഉപകരണം കൂടി എത്തുന്നതോടെ അടുത്തയാഴ്ച മുതൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്താനാകും. വാൽവ് മാറ്റിവയ്ക്കൽ, ബൈപാസ് സർജറി, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഹാർട്ട് ലങ് മെഷീൻ ഉപയോഗിക്കുന്നത്.
പുതിയ മെഷീനായുള്ള ശ്രമങ്ങൾ
ഏകദേശം 3 കോടി രൂപ വിലമതിക്കുന്ന പുതിയ ഹാർട്ട് ലങ് മെഷീനായി കേന്ദ്ര പദ്ധതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നേരത്തെ പി.എം.എസ്.എസ്.വൈ (PMSSY) ബ്ലോക്ക് നിർമാണ പദ്ധതിയുടെ ഭാഗമായി ഹാർട്ട് ലങ് മെഷീൻ ഉൾപ്പെടുത്തിയിരുന്നെങ്കിലും അത് ഇതുവരെ ലഭ്യമായിട്ടില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.