പി.എസ്.സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; മുൻ ഡെപ്യൂട്ടി സെക്രട്ടറിക്കും അഡിഷണൽ സെക്രട്ടറിക്കുമെതിരെ നടപടിക്ക് ശുപാർശ
തിരുവനന്തപുരം: പി.എസ്.സി ക്രമക്കേടിൽ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തു. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി.എസ്.സി നടപടിയെടുത്തില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പി വഴി ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകി. സർക്കാർ ഈ കത്ത് പി.എസ്.സിക്ക് കൈമാറും. പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഈ രണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതേസമയം, സാങ്കേതിക പിഴവ് മൂലമാണ് മൂല്യനിർണയം നടക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.