Logo
Tue, Jul 21, 2026 • 01:02 PM
LIVE TV
Watch

No business videos available

No Middle East videos available

രോഹിതിന് ചരിത്ര സെഞ്ച്വറി, എന്നിട്ടും രക്ഷയില്ല; ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ; ഇംഗ്ലണ്ട് ജയം 27 റണ്‍സിന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 20, 2026
1 min read Updated: July 21, 2026
SHARE:
SAVE: Login to save

രോഹിതിന് ചരിത്ര സെഞ്ച്വറി, എന്നിട്ടും രക്ഷയില്ല; ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ; ഇംഗ്ലണ്ട് ജയം 27 റണ്‍സിന്

ലോര്‍ഡ്‌സ്: ടി20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി മുന്‍ നായകന്‍ രോഹിത് ശര്‍മ്മ നേടിയ മിന്നും സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. 110 പന്തില്‍ 17 ഫോറും 5 സിക്‌സറുമടക്കം രോഹിത് 138 റണ്‍സ് അടിച്ചുകൂട്ടി. രോഹിതിന്റെ 34-ാം ഏകദിന സെഞ്ച്വറിയാണിത്. ചരിത്രപ്രസിദ്ധമായ ലോര്‍ഡ്‌സ് മൈതാനത്ത് ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ നേട്ടവും ഈ പ്രകടനത്തോടെ രോഹിത് സ്വന്തമാക്കി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (84 പന്തില്‍ 77) സൂപ്പര്‍ താരം വിരാട് കോഹ്ലിയും (60 പന്തില്‍ 74) അര്‍ധ സെഞ്ച്വറികളോടെ മികച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റിലും തുടര്‍ന്ന് വന്ന കൂട്ടുകെട്ടുകളിലും മുന്‍നിര താരങ്ങള്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും, മധ്യനിരയും പിന്‍നിരയും നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര താളം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 135 പന്തില്‍ 141 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. സഹ ഓപ്പണര്‍ ജേക്കബ് ബെഥേല്‍ (91), ജോ റൂട്ട് (48 പന്തില്‍ 74*), അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത ജോസ് ബട്ലര്‍ (13 പന്തില്‍ 41*) എന്നിവരും ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഡക്കറ്റ്-ബെഥേല്‍ സഖ്യം 192 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ടും പ്രിന്‍സ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10