"വോട്ട് ചോരിക്ക് ശേഷം സീറ്റ് ചോരി"; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
ബിജെപിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് 'സീറ്റ് ചോരി'യാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോർച്ചയ്ക്ക് പിന്നാലെ, ഭൂരിപക്ഷം ഉറപ്പിക്കാൻ മറ്റ് പാർട്ടികളിലെ എംപിമാരെ രാജി വെപ്പിച്ച് ബിജെപിയിലേക്ക് കൊണ്ടുപോകുന്ന തന്ത്രമാണ് ഇപ്പോൾ ബിജെപി പയറ്റുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ വിഷയം അതീവ ഗൗരവകരമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
പെട്രോൾ, ഡീസൽ, എൽപിജി വിലവർധനയിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും, തൊഴിലില്ലായ്മ യുവാക്കളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഭാഗത്തുനിന്നും ഇതിനൊന്നും പരിഹാരമുണ്ടാകുന്നില്ലെന്നും കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.