'ബിജെപി-സിപിഎം ബന്ധം തകര്‍ന്നു, അതിന്റെ പ്രത്യാഘാതമാണ് ഈ റെയ്ഡ്; ആഭ്യന്തര വകുപ്പിന് അറിവില്ല'- രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന മിന്നൽ പരിശോധനകളെക്കുറിച്ച് സംസ്ഥാന പൊലീസിനോ ആഭ്യന്തരവകുപ്പിനോ മുൻകൂട്ടി യാതൊരുവിധ അറിവുമില്ലായിരുന്നു എന്ന് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും ഈ റെയ്ഡിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനൊപ്പം, നിലവിലെ റെയ്ഡുകളുടെ പശ്ചാത്തലത്തിൽ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് തികച്ചും സാധാരണമായ ഒരു ഭരണഘടനാപരമായ നടപടി മാത്രമാണെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചു. ഔദ്യോഗികമായ ആ കൂടിക്കാഴ്ചയെ മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡുമായി കൂട്ടിമുട്ടിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസേനയുടെ കനത്ത സുരക്ഷയിൽ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് നടത്തുമ്പോൾ, സംസ്ഥാന ഭരണകൂടത്തെയോ ആഭ്യന്തര സംവിധാനങ്ങളെയോ അറിയിക്കാതെ അതീവ രഹസ്യമായാണ് കേന്ദ്ര ഏജൻസി ഈ നീക്കം പൂർത്തിയാക്കിയത് എന്നാണ് മന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.