നേപ്പാൾ മിന്നൽ പ്രളയം: 32 ഓളം മലയാളികളെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല, 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് 32 ഓളം മലയാളികളെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്ന് സംസ്ഥാന സർക്കാർ. നേപ്പാളിൽ ഏകദേശം 48 മലയാളികൾ ഉണ്ടായിരുന്നതായാണ് സർക്കാരിന് ലഭിച്ച പ്രാഥമിക വിവരം. ഇതിൽ 18 പേരുമായി ബന്ധപ്പെടാൻ സാധിച്ചതായും 14 പേരുമായി ഇതുവരെ ആശയവിനിമയം നടത്താനായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കാണാതായവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയിട്ടുണ്ട്. നോർക്ക് (NORKA) റൂട്ട്സ് വഴിയും 20 ഓളം പേരുടെ വിവരങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലയിൽ കഴിയുന്ന മലയാളികളുടെ വിവരങ്ങൾ നേപ്പാളിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയതായും സർക്കാർ അറിയിച്ചു.
നേപ്പാളിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയ മിന്നൽ പ്രളയത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ഹെൽപ്പ്‌ലൈൻ സംവിധാനം ആരംഭിച്ചിരുന്നു. ഈ നമ്പരുകൾ വഴിയാണ് നേപ്പാളിലുള്ള മലയാളികളുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടിയത്.
ദുരന്തബാധിതർക്ക് അടിയന്തര സഹായവും സേവനങ്ങളും ആവശ്യമായ വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക് ഹെൽപ് ഡെസ്‌കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർ നോർക്ക് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിലോ വിദേശത്തുനിന്ന് +91 88020 12345 എന്ന നമ്പരിലോ മിസ്ഡ് കോൾ നൽകാം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.