Logo
CHANGE MODE
Fri, Jun 05, 2026 • 07:04 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വിപ്ലവക്കോട്ടയിലെ വിള്ളലുകൾ: പിണറായി കുടുംബത്തെ വിഴുങ്ങുന്ന മാസപ്പടി വിവാദം; ചോദ്യമുനയിൽ പിണറായി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 27, 2026
1 min read Updated: June 03, 2026
Share:

വിപ്ലവക്കോട്ടയിലെ വിള്ളലുകൾ: പിണറായി കുടുംബത്തെ വിഴുങ്ങുന്ന മാസപ്പടി വിവാദം;  ചോദ്യമുനയിൽ പിണറായി

കേരള രാഷ്ട്രീയത്തിൽ 'ഇരട്ടച്ചങ്കൻ' എന്ന പദാവലി കൊണ്ട് അണികൾ വാഴ്ത്തിപ്പാടിയ പിണറായി വിജയൻ എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കരിയറിലെ ഏറ്റവും കടുത്ത പ്രതിസന്ധിക്കാണ് ബേക്കറി ജംഗ്ഷനിലെ അദ്ദേഹത്തിന്റെ വാടകവീടും മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയും സാക്ഷ്യം വഹിക്കുന്നത്. കൊച്ചിൻ മിനറൽസ് ആൻഡ് റീട്ടെയില്‍
ലിമിറ്റഡ് (CMRL) എന്ന സ്വകാര്യ കരിമണൽ കമ്പനിയും പിണറായിയുടെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ കോടികളുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി നേരിട്ട് രംഗത്തിറങ്ങിയതോടെ, കമ്മ്യൂണിസ്റ്റ് ശുദ്ധിവാദത്തിന്റെ വക്താക്കളെന്ന് സ്വയം അവകാശപ്പെട്ട ഒരു കുടുംബത്തിന്റെ രാഷ്ട്രീയ അടിത്തറയാണ് ഇളകുന്നത്.

സിഎംആർഎൽ കമ്പനിക്ക് ഇഡി നടപടികളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകാൻ കേരള ഹൈക്കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മിന്നൽ പരിശോധനകൾ. ഒരു സേവനവും നൽകാതെ 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് എത്തിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ (Interim Board for Settlement) കണ്ടെത്തലിൽ തുടങ്ങിയ വിവാദം, ഇന്ന് മുൻ മുഖ്യമന്ത്രിയുടെ ഉമ്മറപ്പടിയിൽ കേന്ദ്ര ഏജൻസികളെ എത്തിച്ചു നിർത്തിയിരിക്കുന്നു.

കുടുംബവാഴ്ചയും അധികാര ദുർവിനിയോഗവും

ഈ റൈഡുകൾ കേവലമൊരു അഴിമതി അന്വേഷണമല്ല, മറിച്ച് പിണറായി വിജയൻ എന്ന നേതാവ് തന്റെ ഭരണകാലത്ത് പാർട്ടിക്ക് മുകളിലായി സ്വന്തം കുടുംബത്തെ പ്രതിഷ്ഠിച്ചതിന്റെ സ്വാഭാവിക പരിണതിയാണ്. മുൻപ് ലാവ്ലിൻ കേസിലും സ്വർണ്ണക്കടത്ത് കേസിലും പിണറായിയുടെ നിഴൽ മാത്രമാണ് കണ്ടതെങ്കിൽ, മാസപ്പടി കേസിൽ അദ്ദേഹത്തിന്റെ മകളും മരുമകനും നേരിട്ട് പ്രതിക്കൂട്ടിലാണ്. വിപ്ലവപാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ഒരു നേതാവ്, വ്യവസായ ഭീമന്മാരുമായി തന്റെ കുടുംബത്തിനുള്ള വഴിവിട്ട ബന്ധങ്ങളെ പ്രതിരോധിക്കാൻ ഭരണകൂട സംവിധാനങ്ങളെയാകെ ദുരുപയോഗം ചെയ്തു എന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഒരേസമയം 12 കേന്ദ്രങ്ങളിൽ നടക്കുന്ന ഇഡി പരിശോധനകൾ.

കരിമണൽ കമ്പനി ഉടമ ശശിധരൻ കർത്തയുടെ വീട്ടിലും ഓഫിസിലും ഒരേസമയം പരിശോധന നടക്കുമ്പോൾ വ്യക്തമാകുന്നത് കോർപ്പറേറ്റ് ഫണ്ടിംഗും രാഷ്ട്രീയ അധികാരവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. പാവപ്പെട്ടവന്റെയും തൊഴിലാളിവർഗ്ഗത്തിന്റെയും പാർട്ടി എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ അമരക്കാരൻ, കോർപ്പറേറ്റുകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പായി സ്വന്തം കുടുംബത്തെ മാറ്റിത്തീർത്തു എന്നത് രാഷ്ട്രീയ കേരളത്തിന് നൽകുന്ന സന്ദേശം ചെറുതല്ല.

ചോദ്യമുനയിൽ വീഴുന്ന വിപ്ലവ സിംഹാസനം

പിണറായി വിജയൻ വീട്ടിൽ ഉണ്ടായിരിക്കെ തന്നെയാണ് ഈ പരിശോധന നടക്കുന്നത് എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ആത്മവിശ്വാസത്തിന്മേൽ ഏൽക്കുന്ന കനത്ത പ്രഹരമാണ്. മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസും ഇഡിയുടെ നിരീക്ഷണ വലയത്തിലാകുന്നതോടെ, പിണറായി വിജയൻ തന്റെ രാഷ്ട്രീയ പിൻഗാമിയായി വളർത്താൻ ശ്രമിച്ച വ്യക്തിത്വങ്ങളും പൊതുസമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുകയാണ്.

ഭരണ വിരുദ്ധ വികാരവും ജനരോഷവും കാരണം അധികാരം നഷ്ടപ്പെട്ട് പ്രതിപക്ഷത്തിരിക്കുന്ന പിണറായിക്ക് ഇനി ഈ കേന്ദ്ര ഏജൻസികളുടെ നീക്കത്തെ 'രാഷ്ട്രീയ വേട്ടയാടൽ' എന്ന് പറഞ്ഞ് അത്രയെളുപ്പം പ്രതിരോധിക്കാനാകില്ല. കാരണം, ഹൈക്കോടതിയുടെ കൃത്യമായ നിരീക്ഷണങ്ങൾക്കും കരിമണൽ കർത്തായുടെ കമ്പനിയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾക്കും ശേഷമാണ് ഇഡി ഈ നിർണായക നീക്കത്തിലേക്ക് കടന്നത്.


കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം വരും ദിവസങ്ങളിൽ നേരിടാൻ പോകുന്നത് പിണറായി വിജയൻ എന്ന വ്യക്തി കേന്ദ്രീകൃതമായ ഒരു അധികാര വ്യവസ്ഥയുടെ തകർച്ചയായിരിക്കും. അണികളോട് ത്യാഗത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും പ്രസംഗിക്കുകയും, മറുവശത്ത് സ്വന്തം കുടുംബത്തിന് വേണ്ടി കോർപ്പറേറ്റുകളുമായി സന്ധി ചെയ്യുകയും ചെയ്ത പിണറായി വിജയനും കുടുംബവും ഇന്ന് അക്ഷരാർത്ഥത്തിൽ ചോദ്യമുനയിലാണ്. കരിമണൽ കമ്പനിയുടെ നിഗൂഢമായ ഇടപാടുകളുടെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ-കോർപ്പറേറ്റ് അവിശുദ്ധ സഖ്യത്തിന്റെ കഥകളായിരിക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10