ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം പ്രഖ്യാപിച്ച് ട്രംപ്
ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള കടുത്ത നടപടികളാണ് ഇനി ഇറാൻ നേരിടാൻ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായമോ സഹകരണമോ നൽകുന്ന രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായി ഒരു ധാരണയിലെത്താൻ സാധ്യമായ എല്ലാ അവസരങ്ങളും അമേരിക്ക നൽകിയിരുന്നെങ്കിലും ടെഹ്റാൻ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങളിലേക്ക് കടക്കാൻ യുഎസ് നിർബന്ധിതമായത്. എണ്ണക്കടത്ത്, കറൻസി ഇടപാടുകൾ, രഹസ്യ സാമ്പത്തിക കൈമാറ്റങ്ങൾ എന്നിവ വഴി ഇറാന് സാമ്പത്തിക പ്രാണവായു നൽകുന്ന ഒരു നീക്കവും ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭാവിയിൽ ഉചിതമായ ഒരു ഘട്ടത്തിൽ ഇറാനുമായി വീണ്ടും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ വാഷിങ്ടൻ തയ്യാറായേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാൽ, ഇറാൻ യാതൊരു കാരണവശാലും ആണവായുധങ്ങൾ സ്വന്തമാക്കാൻ പാടില്ലെന്ന കർശന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കും. ഈ പ്രധാന ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ട്രംപ് തുറന്നടിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.