പിണറായിക്കെതിരായ ഇഡി കത്ത്: നിയമ പരിശോധന നടത്തി തീരുമാനം; ഇഡി നല്‍കിയത് ഗൗരവമേറിയ വിവരങ്ങൾ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി കത്തില്‍ ആവശ്യമായ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇഡി ഡിജിപിക്ക് അയച്ച കത്തില്‍ ഗുരുതരമായ പല വിവരങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇഡിയുടെ നടപടികളെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളോട് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അത്തരം അവസരങ്ങളിലൊന്നും ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിയുമായി താന്‍ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ റദ്ദാക്കിയതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായതെന്നും, ആ പദ്ധതി നിലനിന്നിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഭരണസംവിധാനത്തിലെ പ്രൈവറ്റ് സെക്രട്ടറി നിയമനങ്ങളുടെ കണക്കുകള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവെച്ചു. നിലവിലെ സര്‍ക്കാരിന്റെ കീഴില്‍ ഇതുവരെ 476 പേരെയാണ് നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുന്‍ പിണറായി സര്‍ക്കാര്‍ 787 പേരെ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മന്ത്രിസഭയിലെ ചീഫ് വിപ്പ് മാത്രം 28 പേരെ നിയമിച്ച സ്ഥാനത്ത് നിലവില്‍ 18 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മെസ്സി വിഷയത്തില്‍ വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘവും പൊലീസിന്റെ അന്വേഷണ സംഘവും പരിശോധന നടത്തുന്നുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ, കാന്തപുരം വിഷയത്തില്‍ തന്റെ മുന്‍ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി എന്ന പദവി വിമര്‍ശനങ്ങള്‍ക്ക് അതീതമല്ലെന്നും നല്ലതും മോശവുമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും പൊതുസമൂഹം കാര്യങ്ങള്‍ വിലയിരുത്തുമെന്നും പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.