പിണറായിയെ ചുറ്റിവരിയുന്ന അഴിമതി ആരോപണങ്ങള്‍: 'ശുദ്ധമായ കൈകള്‍' ചോദ്യം ചെയ്യപ്പെടുമ്പോൾ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഇ.ഡി രംഗത്തുവന്നതോടെ സി.പി.എമ്മിനുള്ളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ മകള്‍ വീണ ടി വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈപ്പറ്റിയെന്നാണ് ഡി.ജി.പിക്ക് കൈമാറിയ ഇ.ഡി റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര ഏജന്‍സിയുടെ ഈ നീക്കം പിണറായിക്കും പാര്‍ട്ടിക്കും ഒരുപോലെ പ്രതിരോധത്തിലാകുന്ന ഘട്ടത്തിലാണ് എത്തിയത്.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോഴിക്കോട്ട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി പി. എ. മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയേറെയായിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സി നേരിട്ട് രംഗത്തെത്തിയ പശ്ചാത്തലത്തില്‍, വേട്ടയാടപ്പെടുന്ന നേതാവിനെ പാര്‍ട്ടിക്കുള്ളില്‍ ആക്രമിക്കുന്ന പരമ്പരാഗത രീതി സി.പി.എം തുടരാനിടയില്ല. അതിനാല്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറഞ്ഞേക്കും.
വീണ വിജയന്‍, മുഹമ്മദ് റിയാസ്, കോഴിക്കോട് നിന്നുള്ള മറ്റ് നേതാക്കള്‍ അടക്കമുള്ള ഒന്‍പതോളം പേരുടെ പേരുകള്‍ ആരോപണ നിഴലിലുള്ളതിനാല്‍ ഇത് കേവലം വീണയുടെ മാത്രം വ്യക്തിഗത വിഷയമായി തള്ളിക്കളയാന്‍ പാര്‍ട്ടിക്ക് ഇനി കഴിയില്ല. ആരോപിക്കപ്പെടുന്ന പണമിടപാടില്‍ എന്ത് ഔദ്യോഗിക പ്രത്യുപകാരമാണ് ലഭിച്ചതെന്ന് ഇ.ഡി വ്യക്തമാക്കാനിരിക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വിഷയം നിയമപരമായും രാഷ്ട്രീയമായും എങ്ങനെ നേരിടണം എന്നതില്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും അന്തിമ നിലപാട് വരും ദിവസങ്ങളില്‍ നിര്‍ണായകമാകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.