ആശ സമരം: സി.പി.ഐയെ തള്ളി ടി.പി. രാമകൃഷ്ണൻ; മുന്നണിയിൽ നിലപാട് കടുപ്പിച്ച് എൽ.ഡി.എഫ് കൺവീനർ
ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് സി.പി.ഐ സ്വീകരിച്ച മൃദുസമീപനത്തെ പൂർണമായും തള്ളിക്കളഞ്ഞ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. സമരത്തെ തള്ളിപ്പറഞ്ഞ സി.പി.എമ്മിന്റെയും സർക്കാരിന്റെയും അതേ കർക്കശ നിലപാടിൽ തന്നെയാണ് മുന്നണിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ എൽ.ഡി.എഫിന് നിലപാട് പിഴച്ചിട്ടില്ലെന്നും, സർക്കാർ സ്വീകരിച്ചിട്ടുള്ളത് ശരിയായ നിലപാടാണെന്നും അദ്ദേഹം ആവർത്തിച്ചു.
ആശാവർക്കർമാരുടെ സമരത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും സമരത്തെ കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയി എന്നുമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പരസ്യ പ്രതികരണത്തെയാണ് ടി.പി. രാമകൃഷ്ണൻ തള്ളിയത്. സി.പി.ഐയുടെ തിരുത്തൽ വാദത്തിന് മുന്നണിയിൽ സ്ഥാനമില്ലെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുകളിൽ നിന്ന് ഘടകകക്ഷികൾ മാറിനിൽക്കണമെന്ന പരോക്ഷമായ സന്ദേശവും കൺവീനറുടെ വാക്കുകളിലുണ്ട്.
വിഷയത്തിൽ ഇടതുമുന്നണിക്കുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾക്ക് ശക്തി പകരുന്നതാണ് കൺവീനറുടെ പുതിയ പ്രസ്താവന. സമരം അനാവശ്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും, ഘടകകക്ഷിയായ സി.പി.ഐയുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കാൻ സി.പി.എം തയ്യാറല്ലെന്ന് വ്യക്തമാകുന്നു. വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിലെ ഈ ഭിന്നത രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.