Logo
Tue, Jul 14, 2026 • 06:12 PM
LIVE TV
Watch

No business videos available

No Middle East videos available

ജാനകിയമ്മയെ ഓർത്ത് പാട്ടിനിടെ കണ്ണീരായി ശ്വേത; ആശ്വസിപ്പിച്ച് ഇളയരാജ ,വേദന പങ്കുവച്ച് ഗായിക


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 14, 2026
1 min read
SHARE:
SAVE: Login to save

ജാനകിയമ്മയെ ഓർത്ത് പാട്ടിനിടെ കണ്ണീരായി ശ്വേത; ആശ്വസിപ്പിച്ച് ഇളയരാജ ,വേദന പങ്കുവച്ച് ഗായിക

ലണ്ടൻ: സംഗീതപരിപാടിക്കിടെ എസ്. ജാനകിയുടെ ഗാനം ആലപിക്കുമ്പോൾ വികാരാധീനയായി സ്വരമിടറിയ ശ്വേതാ മോഹന്റെ വീഡിയോ ശ്രദ്ധ നേടുന്നു. ഇളയരാജയുടെ സംഗീതപരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ശ്വേത ജാനകിയുടെ ഗാനം പാടുന്നതിനിടെ വികാരഭരിതയായത്. സംഭവത്തിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എസ്. ജാനകിയെ അവസാനമായി നേരിൽ കാണാൻ കഴിയാതിരുന്നതിന്റെ വേദന പങ്കുവച്ചുകൊണ്ടാണ് ശ്വേത വീഡിയോ പോസ്റ്റ് ചെയ്തത്. ജാനകിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന കുറിപ്പും താരം ഇതിനൊപ്പം പങ്കുവച്ചു.

ഇളയരാജയ്ക്കൊപ്പം ലണ്ടനിൽ സംഗീതപരിപാടിയിൽ പങ്കെടുക്കുകയായിരുന്നതിനാലാണ് നാട്ടിലെത്താൻ കഴിയാതിരുന്നതെന്ന് ശ്വേത പറഞ്ഞു. ജാനകിയമ്മയുടെ വേർപാട് തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും ഈ സമയത്ത് കൂടുതൽ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കണമെന്നും ഗായിക അഭ്യർഥിച്ചു. മൂന്ന് വീഡിയോകളാണ് ശ്വേത പങ്കുവച്ചത്. ആദ്യ വീഡിയോയിൽ എസ്. ജാനകിയുടെ ഗാനം ഹമ്മിങ് ചെയ്യുന്നതിനിടെ ശ്വേതയുടെ സ്വരം ഇടറുന്നതും അത് ശ്രദ്ധിച്ച ഇളയരാജ താരത്തെ ആശ്വസിപ്പിക്കുന്നതും കാണാം. തുടർന്ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

“ജാനകിയമ്മയുടെ മരണാനന്തര ചടങ്ങുകളിൽ ഞാൻ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. ആ സമയത്ത് ഞാൻ ലണ്ടനിൽ രാജാ സാറിന്റെ സംഗീതപരിപാടിയിലായിരുന്നു. അവരുടെ വേർപാടിന് മണിക്കൂറുകൾക്കുശേഷം സംഗീതത്തിലൂടെ ആദരാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു,” ശ്വേത കുറിച്ചു. അവസാനമായി ഒരിക്കൽക്കൂടി ജാനകിയമ്മയെ കാണാനും അനുഗ്രഹം വാങ്ങാനും കഴിയാതിരുന്നതിലെ വിഷമം വാക്കുകളിൽ പറയാനാകില്ലെന്നും ഗായിക പറഞ്ഞു. ആംബുലൻസിലിരിക്കെ വീഡിയോ കോളിലൂടെ ജാനകിയമ്മയെ കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞിരുന്നുവെന്നും അതിന് സഹായിച്ച സുഹൃത്ത് രാമു ഗാരുവിന് നന്ദിയുണ്ടെന്നും ശ്വേത വ്യക്തമാക്കി.

ജാനകിയമ്മയുടെ ഹൃദയത്തിൽ തനിക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നുവെന്നും തന്റെ ഹൃദയത്തിൽ അവർക്കുള്ള സ്ഥാനം എന്നും നിലനിൽക്കുമെന്നും ശ്വേത കുറിപ്പിൽ പറഞ്ഞു. ഇപ്പോൾ കടന്നുപോകുന്നത് ഏറെ വൈകാരികമായ സമയമാണെന്നും തന്നെ കൂടുതൽ വേദനിപ്പിക്കരുതെന്നും അവർ അഭ്യർഥിച്ചു. മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്. ജാനകി പിന്നീട് അന്തരിക്കുകയായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകി ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഗായികമാരിൽ ഒരാളായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച എസ്. ജാനകി നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഭാഷകളുടെ അതിരുകൾ മറികടന്ന് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ ശബ്ദമായിരുന്നു ജാനകിയുടേത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10