"നിയന്ത്രിക്കേണ്ടത് സ്ത്രീകളുടെ വസ്ത്രധാരണമല്ല, പുരുഷന്മാരുടെ പെരുമാറ്റമാണ്": ചരിത്ര നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി
ലൈംഗിക അതിക്രമക്കേസിൽ നിർണായക നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതിന് പകരം ആൺകുട്ടികളെ നല്ല രീതിയിൽ പെരുമാറാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളെ വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം പുരുഷന്മാരുടെ ചിന്താഗതിയിലും പെരുമാറ്റത്തിലുമാണ് മാറ്റം വരേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീ ധരിക്കുന്ന വസ്ത്രം അവർക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമത്തിന് ഒരുതരത്തിലും ന്യായീകരണമല്ലെന്ന് കോടതി ആവർത്തിച്ചു. 17 വയസ്സുള്ള പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗിക അതിക്രമക്കേസിൽ പ്രതിയെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ദില്ലി ഹൈക്കോടതിയിലെ മലയാളി ജഡ്ജിയായ ജസ്റ്റിസ് സി. സുധയുടെ ഈ സുപ്രധാന ഉത്തരവ്. ജീൻസ് ധരിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുറ്റപ്പെടുത്താൻ ശ്രമിച്ച പ്രതിഭാഗം വാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.