Logo
Tue, Aug 11, 2026 • 07:53 PM
LIVE TV
Watch

No business videos available

No Middle East videos available

തൃഷയെ വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ച് പരാമർശം; എഐഎഡിഎംകെ നേതാവിനെതിരെ പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 11, 2026
1 min read
SHARE:
SAVE: Login to save

തൃഷയെ വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ച് പരാമർശം; എഐഎഡിഎംകെ നേതാവിനെതിരെ പ്രതിഷേധം

ചെന്നൈ: നടി തൃഷയെ വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ച് എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറിന്റെ പരാമർശം. തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌ക്കെതിരായ രാഷ്ട്രീയ വിമർശനത്തിനിടെയാണ് തൃഷയുടെ പേര് പരാമർശിച്ച് ഉദയകുമാർ വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ തൃഷയുടെ ആരാധക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

തൂത്തുക്കുടിയിൽ നടന്ന എഐഎഡിഎംകെ യോഗത്തിൽ സംസാരിക്കവെയാണ് ഉദയകുമാർ തൃഷയെ പരാമർശിച്ചത്. സിനിമാ മേഖലയിലുള്ളവർക്ക് ടിവികെ അധികാരത്തിലെത്തിയാൽ സർക്കാർ പദവികൾ നൽകുമെന്ന തരത്തിലുള്ള വിമർശനം ഉന്നയിക്കുന്നതിനിടെയായിരുന്നു നടിയെ ലക്ഷ്യമിട്ടുള്ള പരാമർശം.

‘തൃഷയെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എപ്പോഴാണെന്നാണ് ജനങ്ങൾ കാത്തിരിക്കുന്നതെന്ന’ പരിഹാസരൂപത്തിലുള്ള പരാമർശമാണ് ഉദയകുമാർ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പരാമർശത്തിനെതിരെ തൃഷയുടെ ആരാധക സംഘടനകൾ ശക്തമായി രംഗത്തെത്തി.

 മധുരയിൽ പ്രതിഷേധ പോസ്റ്ററുകൾ

എഐഎഡിഎംകെ നേതാവിന്റെ പരാമർശത്തിനെതിരെ മധുരയിൽ തൃഷ ഫാൻസ് അസോസിയേഷൻ പോസ്റ്ററുകൾ പതിപ്പിച്ചു. സ്ത്രീകളെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായി അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തി.

വിജയ്‌യെയും തൃഷയെയും ബന്ധപ്പെടുത്തി രാഷ്ട്രീയ പരാമർശങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ആഴ്ച കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ പരാമർശിച്ച് നടത്തിയ ദ്വയാർത്ഥ പരാമർശം വിവാദമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകത്തിന്റെ മഹിളാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
 

രാഷ്ട്രീയ വിവാദത്തിൽ വീണ്ടും തൃഷയുടെ പേര്

നേരത്തെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള പ്രതികരണത്തിനിടെ തൃഷയുടെ പേര് പരാമർശിച്ചിരുന്നു.

രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്നതിനായി സ്ത്രീകളുടെ പേരും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഉപയോഗിക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. രാഷ്ട്രീയ വാദപ്രതിവാദങ്ങളിൽ സ്ത്രീകളെ വ്യക്തിഹത്യയ്ക്കും അധിക്ഷേപത്തിനും വിധേയരാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10