Logo
CHANGE MODE
Wed, Jun 03, 2026 • 12:51 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

Rahul Gandhi on H Files| രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനവും: ദുര്‍ബലമായ പ്രതികരണങ്ങള്‍ ജനാധിപത്യത്തിന് ഭീഷണി?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 05, 2025
1 min read Updated: June 02, 2026
Share:

Rahul Gandhi on H Files|  രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനവും: ദുര്‍ബലമായ പ്രതികരണങ്ങള്‍ ജനാധിപത്യത്തിന് ഭീഷണി?
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതിലുള്ള 'വോട്ട് മോഷണം' നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഒന്നാണ്. 25 ലക്ഷം വ്യാജ വോട്ടുകള്‍, ലക്ഷക്കണക്കിന് ഇരട്ട വോട്ടര്‍മാര്‍, ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ 22 തവണ വോട്ട് രേഖപ്പെടുത്തിയത് തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ തെളിവുസഹിതം രാഹുല്‍ ഗാന്ധി പുറത്തുവിട്ടപ്പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ ദുര്‍ബലവും അവ്യക്തവുമാണ്. ഇത് കേവലം സാങ്കേതികമായ ഒരു വിഷയമായി മാത്രം കണ്ട് തള്ളിക്കളയാന്‍ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ കമ്മിഷന്റെ മൗനം ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. '100 ശതമാനം തെളിവ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കൃത്യമായ വിവരങ്ങളും സ്ലൈഡുകളും അവതരിപ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം കേവലം 'സാങ്കേതിക' തലത്തില്‍ ഒതുങ്ങി. വോട്ടര്‍ പട്ടികയ്ക്കെതിരെ 'ഒരു അപ്പീലും' ലഭിച്ചിട്ടില്ലെന്നും, ഹൈക്കോടതിയില്‍ പരിമിതമായ തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ മാത്രമാണ് നിലവിലുള്ളതെന്നുമുള്ള കമ്മീഷന്റെ മറുപടി, ആരോപണങ്ങളെ നേരിടാന്‍ പര്യാപ്തമല്ല. ഇത് ഒരു കുറ്റകൃത്യം കയ്യോടെ പിടിക്കപ്പെടുമ്പോള്‍ നല്‍കുന്ന ന്യായീകരണങ്ങള്‍ മാത്രമാണ്. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കമ്മീഷന്‍ ഇനിയും തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വോട്ടര്‍ പട്ടികയിലെ വ്യാപകമായ കൃത്രിമം വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് അപ്പീല്‍ നല്‍കി പരിഹരിക്കേണ്ട ഒരു വിഷയമല്ല, മറിച്ച് കമ്മീഷന്‍ സ്വയം കണ്ടെത്തേണ്ടതും തിരുത്തേണ്ടതുമായ വലിയ വീഴ്ചയാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെയും വ്യാജ വോട്ടുകളെയും സാങ്കേതികമായ പിഴവുകളായി മാത്രം കാണുന്നത് ഗുരുതരമായ തെറ്റാണ്. ലക്ഷക്കണക്കിന് വ്യാജ വോട്ടുകള്‍ ഒരു 'സാങ്കേതിക പിഴവ്' എന്നതിലുപരി, കൃത്യമായ ആസൂത്രണത്തോടെ നടന്ന 'വ്യവസ്ഥാപരമായ കൃത്രിമം' ആവാനാണ് സാധ്യതയെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. പൂജ്യം നമ്പര്‍ നല്‍കി ബി.ജെ.പി. നേതാക്കളുടെ വീടുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വീടുകളില്‍ ഒട്ടേറെ വോട്ടുകള്‍ രേഖപ്പെടുത്തിയതും, ഒരേ ഫോട്ടോ ഉപയോഗിച്ച് നിരവധി തവണ വോട്ട് ചെയ്തതും കേവലം സാങ്കേതിക പിഴവുകളായി മാത്രം തള്ളിക്കളയാനാവില്ല. ഇത് ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുന്ന ഒന്നാണ്. ഈ ആരോപണങ്ങളെ സാങ്കേതികമായി മാത്രം സമീപിക്കുന്നത് കമ്മീഷന്റെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലായി മാത്രമേ കാണാന്‍ സാധിക്കൂ. ഇത്രയും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും, അവയെ നേരിടാനും ഒരു സുതാര്യമായ അന്വേഷണം നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവാത്തത് ആശങ്കയുണ്ടാക്കുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കുന്നതും, ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാത്തതും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപണങ്ങളെ നിസ്സാരവല്‍ക്കരിച്ചതും കമ്മീഷന്റെ നിലപാടില്ലായ്മയ്ക്ക് ഉദാഹരണമാണ്. ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസം നിലനിര്‍ത്താന്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ, രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ മൗനം പാലിക്കുന്നതും സാങ്കേതിക ന്യായീകരണങ്ങളില്‍ അഭയം തേടുന്നതും കമ്മീഷന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഓരോ എട്ട് വോട്ടര്‍മാരിലും ഒരാള്‍ വ്യാജനാണെന്നും, ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വ്യത്യസ്ത പേരുകളില്‍ വോട്ടര്‍ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടെന്നുമുള്ള ആരോപണങ്ങള്‍ ലളിതമായി തള്ളിക്കളയാന്‍ സാധിക്കില്ല. ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള സാധാരണക്കാരുടെ വിശ്വാസം ഇല്ലാതാക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ ഒരു സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തുകയും, ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയും, ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം, ജനാധിപത്യത്തിന്റെ കാവല്‍ക്കാരനായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സംശയത്തിന്റെ നിഴലിലാകും  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10