"പഴി കേട്ടവർക്ക് കാലം കരുതിവെച്ച മറുപടി"; ആക്ഷേപങ്ങൾക്കും പഴിചാറ്റലുകൾക്കും മറുപടിയുമായി എൻ.കെ പ്രേമചന്ദ്രന്റെ വൈകാരിക കുറിപ്പ്
പത്തുവർഷം മുൻപെടുത്ത ആ രാഷ്ട്രീയ തീരുമാനത്തിന് കാലം നൽകിയ നീതിയാണിതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. കൊല്ലം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്പി നേടിയ ഉജ്ജ്വല മുന്നേറ്റത്തിന് പിന്നാലെയാണ്, താൻ നേരിട്ട വ്യക്തിപരമായ ആക്ഷേപങ്ങളും പാർട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളും അക്കമിട്ട് നിരത്തി അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. മുന്നണി മാറ്റത്തിന്റെ പേരിൽ 'പാപഭാരം' ചുമക്കേണ്ടി വന്ന ഒരു ദശാബ്ദത്തെക്കുറിച്ചാണ് അദ്ദേഹം വികാരാധീനനായി സംസാരിക്കുന്നത്.
2014-ൽ ഇടതുമുന്നണി വിടാനുണ്ടായ സാഹചര്യം അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. ആർഎസ്പി അവകാശവാദം ഉന്നയിച്ച കൊല്ലം സീറ്റിൽ ഉഭയകക്ഷി ചർച്ചകൾ പോലും നടത്താതെ സിപിഎം ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടിയെ നയിച്ചത്. ആ ചടുലമായ നീക്കത്തിലൂടെ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച പ്രേമചന്ദ്രൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും, തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ തിരിച്ചടികൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ സീറ്റിനായി പാർട്ടിയുടെ അസ്തിത്വം പണയം വെച്ചു എന്നതായിരുന്നു പ്രധാന ആരോപണം. പാർട്ടിയെടുത്ത തീരുമാനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും തന്റെ മേൽ കെട്ടിയേൽപ്പിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ സത്യം അതിന്റെ വഴി കണ്ടെത്തിയിരിക്കുകയാണ്. ഇത് വെറുമൊരു വിജയമല്ലെന്നും, അന്ന് തങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരമാണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.