Logo
Sat, Sep 05, 2026 • 02:13 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യയ്ക്കും കടുത്ത മുന്നറിയിപ്പ്: ഹിമാലയന്‍ മലനിരകളില്‍ ദുരന്തസാധ്യതയേറുന്നു; നേപ്പാള്‍ മാതൃകയിലുള്ള പ്രളയം ഇന്ത്യയിലും ആവര്‍ത്തിക്കുമോ?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 05, 2026
1 min read
SHARE:
SAVE: Login to save

ഇന്ത്യയ്ക്കും കടുത്ത മുന്നറിയിപ്പ്: ഹിമാലയന്‍ മലനിരകളില്‍ ദുരന്തസാധ്യതയേറുന്നു; നേപ്പാള്‍ മാതൃകയിലുള്ള പ്രളയം ഇന്ത്യയിലും ആവര്‍ത്തിക്കുമോ?

ന്യൂഡല്‍ഹി: ഓഗസ്റ്റ് 26-ന് നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരമായ മഞ്ഞുമല ഇടിച്ചിലും അതിനെത്തുടര്‍ന്നുണ്ടായ പ്രളയവും ഹിമാലയന്‍ മേഖലയ്ക്ക് കനത്ത മുന്നറിയിപ്പാണ് നല്‍കുന്നത്. ദേവിഘട്ട്, നുവാകോട്ട് തുടങ്ങിയ മേഖലകളില്‍ വന്‍ നാശനഷ്ടമുണ്ടാക്കുകയും നൂറുകണക്കിന് ജീവനുകള്‍ കവരുകയും ചെയ്ത പ്രളയത്തിന് പിന്നാലെ, ദുരന്തഭൂമിയില്‍ രൂപപ്പെട്ട പുതിയ തടാകം വീണ്ടും ഭീതി സൃഷ്ടിക്കുകയാണ്. അതിര്‍ത്തികള്‍ അറിയാത്ത ഹിമാലയന്‍ മലനിരകളില്‍ ഇത്തരമൊരു ദുരന്തം ഇന്ത്യയിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.

മഞ്ഞുമലയും പാറക്കൂട്ടങ്ങളും തകര്‍ന്ന് ഭോട്ടെ കോശി, തൃശൂലി നദീതടങ്ങളിലേക്ക് പതിച്ചാണ് നേപ്പാളില്‍ വന്‍ ദുരന്തമുണ്ടായത്. പാലങ്ങളും റോഡുകളും വൈദ്യുതി നിലയങ്ങളും ഒഴുകിപ്പോവുകയും ഗ്രാമങ്ങള്‍ വന്‍തോതില്‍ ചെളിയിലും അവശിഷ്ടങ്ങളിലും മൂടപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ഉപഗ്രഹ ചിത്രങ്ങളിലൂടെ തടാകം രൂപപ്പെട്ടത് കണ്ടെത്തിയത് വീണ്ടുമൊരു പ്രളയസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഇന്ത്യന്‍ ഹിമാലയന്‍ അതിര്‍ത്തികളായ ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും സമാനമായ സാഹചര്യങ്ങളാണുള്ളത്. മഞ്ഞുമലകള്‍ ഉരുകി മാറുന്നതും, പുതിയ തടാകങ്ങള്‍ രൂപപ്പെടുന്നതും, പഴയ തടാകങ്ങളുടെ വിസ്തൃതി വര്‍ദ്ധിക്കുന്നതും അപകടസാധ്യത കൂട്ടുന്നു.
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികള്‍:

    തടാകങ്ങളുടെ പെരുകല്‍: ഐഐടി മാണ്ഡി ഹിമാചല്‍ പ്രദേശില്‍ നടത്തിയ പഠനത്തില്‍ രണ്ടായിരത്തോളം തടാകങ്ങള്‍ പരിശോധിച്ചതില്‍ 9 എണ്ണം അതീവ അപകടസാധ്യതയുള്ളതായി കണ്ടെത്തി.

    ശൃംഖലാ ദുരന്തങ്ങള്‍: മഞ്ഞുമല ഇടിച്ചില്‍ തടാകങ്ങളില്‍ പതിക്കുക, ഉരുള്‍പൊട്ടല്‍ മൂലം നദികള്‍ അടഞ്ഞുപോകുക, അതിതീവ്ര മഴ എന്നിവ ഒന്നിച്ചുണ്ടാകുമ്പോഴാണ് പ്രളയത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നത്.

    അരുണാചലിലെ ഭീഷണി:
അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലുള്ള സന്‍ഹാപോ തടാകം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വന്‍തോതില്‍ വിസ്തൃതി വര്‍ദ്ധിപ്പിച്ചതായി ഉപഗ്രഹ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

നേപ്പാളിലുണ്ടായ ദുരന്തം ഒറ്റപ്പെട്ട ഒന്നല്ലെന്നും, 2021-ലെ ഉത്തരാഖണ്ഡ് ചമോലി ദുരന്തവും 2023-ലെ സിക്കിം തടാക ദുരന്തവും ഇന്ത്യയ്ക്ക് മുന്നില്‍ മുന്‍ അനുഭവങ്ങളായുണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന മലനിരകളില്‍ രൂപപ്പെടുന്ന ഭീഷണികള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ബഹിരാകാശ ഉപഗ്രഹ നിരീക്ഷണവും തത്സമയ ഗ്രൗണ്ട് സെന്‍സറുകളും സംയോജിപ്പിച്ചുള്ള നിരീക്ഷണ സംവിധാനം വേഗത്തില്‍ ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10