പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍: വയനാട്ടില്‍ പുനഃരധിവാസം വൈകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കലക്ടറേറ്റ് മാര്‍ച്ച്; വളഞ്ഞിട്ട് തല്ലി പോലീസ്, നിരവധി പേര്‍ക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
November 30, 2024
1 min read
•
Updated: June 02, 2026
വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ട സഹായം വൈകുന്നുവെന്നാരോപിച്ച് വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. 5 തവണ ലാത്തിച്ചാർജ് നടത്തിയ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അമൽ ജോയിക്കുൾപ്പെടെ ലാത്തിച്ചാർജിൽ പരുക്കേറ്റു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയലിനെ പോലീസ് വളഞ്ഞിട്ടു മർദിച്ചു. നിരവധി പ്രവർത്തകർക്ക് മർദനമേറ്റു.
ദുരന്തബാധിതര്‍ക്കുനേരെയുള്ള സര്‍ക്കാരിന്‍റെ കണ്ണടയ്ക്കനെതിരെ യൂത്ത് കോണ്‍ഗ്രസ് വളരെ ശക്തമായി പ്രതിഷേധിച്ചു. അതേസമയം മിക്ക പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തുടർന്ന് കലക്ടറേറ്റിന് മുന്നിലെ ദേശീയപാതയിൽ പ്രവർത്തകരും പോലീസും തമ്മില്‍ രണ്ട് മണിക്കൂറോളം ഏറ്റുമുട്ടി. ഇതോടെ ഗതാഗതം സ്തംഭിച്ചു. പതിനഞ്ചിലധികം പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. എത്ര അടിച്ചൊതുക്കാൻ ശ്രമിച്ചാലും സമരം നിർത്താൻ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാർ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10