'ഭൂമി മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല' മരങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ട്; 'വൃക്ഷാവകാശ പ്രഖ്യാപനം' ഔദ്യോഗികമായി അംഗീകരിച്ച് കനേഡിയൻ മുനിസിപ്പാലിറ്റി
ക്യൂബെക്ക്: ഭൂമിയുടെ അവകാശം മനുഷ്യന് മാത്രമുള്ളതല്ല, മറ്റു ജീവജാലങ്ങൾക്കുമൊപ്പമുള്ളതാണെന്ന ആശയത്തിന് ഔദ്യോഗിക അംഗീകാരം നൽകി കാനഡയിലെ ക്യൂബെക്കിലുള്ള ടെറാസ്-വോഡ്രെയ് മുനിസിപ്പാലിറ്റി. മരങ്ങളെ വെറും പ്രകൃതി വിഭവങ്ങളായി കാണാതെ ജീവനുള്ള സത്തകളായി അംഗീകരിച്ചുകൊണ്ട് 'യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ട്രീ റൈറ്റ്സ്' ഔദ്യോഗികമായി പാസാക്കുന്ന ലോകത്തിലെ ആദ്യ മുനിസിപ്പാലിറ്റിയായി ടെറാസ്-വോഡ്രെയ് മാറി. ജൂൺ 9-ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പരിസ്ഥിതി വക്താവും 'ലാ കോംപാഗ്നി ഡെസ് പാപ്പിലോൺസ് ബ്ലൂസി'ന്റെ സ്ഥാപകനുമായ റിക്കാർഡോ റേ തയ്യാറാക്കിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മനുഷ്യനെപ്പോലെ നിയമപരമായ വ്യക്തിത്വമല്ല നൈതിക ഉത്തരവാദിത്തം
മരങ്ങൾക്ക് ജീവിക്കാനും വളരാനും അവയുടെ അഖണ്ഡത നിലനിർത്താനുമുള്ള അവകാശമുണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു. എന്നാൽ ഇത് മരങ്ങൾക്ക് മനുഷ്യരെപ്പോലെ കോടതിയിൽ അവകാശവാദം ഉന്നയിക്കാനുള്ള നിയമപരമായ വ്യക്തിത്വം നൽകുന്നില്ല. പകരം, മരങ്ങളോട് ഉത്തരവാദിത്വത്തോടെ പെരുമാറാൻ മനുഷ്യരെയും പൊതുസ്ഥാപനങ്ങളെയും പ്രാപ്തരാക്കുന്ന നൈതിക, ശാസ്ത്രീയ, സാംസ്കാരിക ചട്ടക്കൂടായാണ് ഇത് പ്രവർത്തിക്കുക.
ആന്ദ്രെ ദെഷ്രോഷെയുടെ 'Des arbres et des arts' എന്ന സിനിമ മുന്നോട്ടുവെച്ച ആശയങ്ങളാണ് പ്രമേയത്തിന് വഴിയൊരുക്കിയതെന്ന് മേയർ മിഷേൽ ബൂർദോ പറഞ്ഞു. വേരുകളിലൂടെ പരസ്പരം ആശയവിനിമയം നടത്താനും ശ്വസിക്കാനും കഴിയുന്ന ജീവികളാണ് മരങ്ങളെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ.
പകരം തൈകള്‍ നട്ടുപിടിപ്പിക്കും; ഹരിത അടിസ്ഥാനസൗകര്യം
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.