Logo
CHANGE MODE
Fri, Jun 05, 2026 • 03:06 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

Priyank Kharge| ശശിതരൂരിന്റെ സംഘത്തിലെ ബിജെപി എംപി ട്രംപുമായി കൂടിക്കാഴ്ച നടത്തി നാണംകെട്ടെന്ന് പ്രിയങ്ക് ഖര്‍ഗെ; ഇതൊക്കെ വിദേശകാര്യവകുപ്പ് അറിയുന്നുണ്ടോ എന്നുംചോദ്യം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2025
1 min read Updated: June 05, 2026
Share:

Priyank Kharge| ശശിതരൂരിന്റെ സംഘത്തിലെ ബിജെപി എംപി ട്രംപുമായി കൂടിക്കാഴ്ച നടത്തി നാണംകെട്ടെന്ന് പ്രിയങ്ക് ഖര്‍ഗെ; ഇതൊക്കെ വിദേശകാര്യവകുപ്പ് അറിയുന്നുണ്ടോ എന്നുംചോദ്യം
ഓപ്പറേഷന്‍ സിന്ദൂര്‍ പ്രചാരണത്തിന്റെ ഭാഗമായി അമേരിക്ക സന്ദര്‍ശിച്ച കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം അപ്രതീക്ഷിത നയതന്ത്ര പ്രശ്‌നത്തില്‍ കലാശിച്ചതായി ആരോപണം. സന്ദര്‍ശനത്തിനിടെ, ബി.ജെ.പിയുടെ ഒരു യുവ എം.പി. നാണം കെട്ടതായാണ് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആരോപിച്ചത്. ഇദ്ദേഹം പ്രോട്ടോക്കോള്‍ ലംഘിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചതായും അത് അദ്ദേഹത്തിന് വന്‍ നാണക്കേടായി മാറിയെന്നുമാണ് റിപ്പോര്‍ട്ട്. ബിജെപി ംെപിയുടെ നീക്കം ഇന്ത്യയുടെ നയതന്ത്രപരമായ നിലപാടിനു നേരെയുള്ള അപമാനമാണ്' എന്ന് ഖാര്‍ഗെ ഇതിനെ വിശേഷിപ്പിച്ചു.എന്നാല്‍ ബി ജെപി എംപിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തുന്നില്ല പ്രോട്ടോക്കോള്‍ ലംഘനം; വിശദീകരണം ആവശ്യപ്പെട്ട് പ്രിയങ്ക് ഖാര്‍ഗെ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച ഒരു നീണ്ട പോസ്റ്റില്‍, ബി.ജെ.പിയുടെ എം.പിയ്ക്ക് എങ്ങനെയാണ് നയതന്ത്ര പ്രോട്ടോക്കോളുകള്‍ മറികടക്കാന്‍ കഴിഞ്ഞതെന്ന് ഖാര്‍ഗെ ചോദിച്ചു. 'ബി.ജെ.പി. എം.പിയുടെ ഈ അപക്വമായ നീക്കം സത്യമാണെങ്കില്‍ അത് ലജ്ജാകരമാണ്.' തരൂര്‍ നയിച്ച എം.പി.മാരുടെ പ്രതിനിധി സംഘത്തില്‍ ശംഭവി ചൗധരി (എല്‍.ജെ.പി.), സര്‍ഫറാസ് അഹമ്മദ് (ജെ.എം.എം.), ഹരീഷ് ബാലയോഗി (ടി.ഡി.പി.), ശശാങ്ക് മണി ത്രിപാഠി (ബി.ജെ.പി.), തേജസ്വി സൂര്യ (ബി.ജെ.പി.), ഭുവനേശ്വര്‍ കലിത (ബി.ജെ.പി.) എന്നിവരുണ്ടായിരുന്നു. കൂടാതെ ശിവസേനയിലെ മിലിന്ദ് ദിയോറ, മല്ലികാര്‍ജുന്‍ ദേവ്ദ, യു.എസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു എന്നിവരും സംഘത്തിലുണ്ടായിരുന്നു. 'ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായിരിക്കെ, ഈ അപക്വമായ പെരുമാറ്റത്തെ എങ്ങിനെയാണ് ന്യായീകരിക്കുക്? ആരാണ് ഈ യുവ ബി.ജെ.പി. എം.പി? ഈ മര്യാദകേട് പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്?' എന്നും ഖാര്‍ഗെ വിദേശകാര്യ മന്ത്രാലയത്തോട് (എം.ഇ.എ) ചോദിച്ചു. ബി.ജെ.പി. എം.പിയുടെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് മന്ത്രാലയവുമായി കൂടിയാലോചിക്കുകയോ വിവരമറിയിക്കുകയോ ചെയ്തിരുന്നോ എന്നും ഖാര്‍ഗെ ചോദിച്ചു. സന്ദര്‍ശന വേളയില്‍ സംഭവിച്ചതെന്ത്? ഖാര്‍ഗെ ട്വീറ്റ് ചെയ്ത വാര്‍ത്താ റിപ്പോര്‍ട്ട് അനുസരിച്ച്, നിരവധി വ്യവസായികളുമായി ബന്ധമുള്ള മിലിന്ദ് ദിയോറ, ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറുമായും എറിക് ട്രംപുമായും കൂടിക്കാഴ്ച നടത്തിയതില്‍ യുവ ബി.ജെ.പി. എം.പി. അസ്വസ്ഥനായിരുന്നു. സമാനമായ ഒരു കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന്, ട്രംപിനെ നേരിട്ട് കാണാന്‍ അദ്ദേഹം തീരുമാനിക്കുകയും, യു.എസിലുള്ള ഒരു പഴയ സുഹൃത്ത് വഴി കൂടിക്കാഴ്ച സംഘടിപ്പിക്കുകയും ചെയ്തു. ഫ്‌ലോറിഡയിലെ ട്രംപിന്റെ ആഢംബര ഗോള്‍ഫ് എസ്റ്റേറ്റായ മാര്‍-എ-ലാഗോയിലേക്ക് എം.പി. തന്റെ സുഹൃത്തിനൊപ്പം യാത്ര ചെയ്തു. അവിടെ വെച്ച്, ബി.ജെ.പി. എം.പിയെ 'ഇന്ത്യന്‍ രാഷ്ട്രത്തലവന്റെ അടുത്ത സഹായി' എന്ന് ട്രംപിന് പരിചയപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു. എന്നാല്‍, ട്രംപ് രൂക്ഷമായതും കര്‍ശനമായതുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുവെന്നും ഇത് എം.പിയെ നാണക്കേടിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എം.പി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം കൂടിക്കാഴ്ചയെക്കുറിച്ച് മൗനം പാലിച്ചു. എന്നാല്‍, ഈ സംഭവത്തെ ബി.ജെ.പി. നേതൃത്വം ഗൗരവമായി കാണുകയും എം.പിയെ ശകാരിക്കുകയും ചെയ്തു. ഒടുവില്‍ ഒരു താക്കീത് നല്‍കി അദ്ദേഹത്തെ വിട്ടയച്ചു. 'ഇതൊരു വെറും രാഷ്ട്രീയ ഗോസിപ്പല്ല, ഇത് ഇന്ത്യയുടെ സ്ഥാപനപരമായ അഖണ്ഡതയ്ക്കും നയതന്ത്രപരമായ നിലയ്ക്കും നേരെയുള്ള ഗുരുതരമായ അപമാനമാണ്. ഇതിന് മൗനത്തേക്കാള്‍ കൂടുതല്‍ ആവശ്യമാണ്. ഇതിന് ഉത്തരവാദിത്തം ആവശ്യമാണ്,' പ്രിയങ്ക് ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10