അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന്

കോഴിക്കോട്: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന്. വെസ്റ്റ് ഹില്ലിലെ പൊതുശ്മശാനത്തിൽ രാവിലെ 11 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന എം.ടി പത്മ കഴിഞ്ഞദിവസം മുംബൈയിൽ വച്ചാണ് അന്തരിച്ചത്. 1991ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമവികസന മന്ത്രിയായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാ മന്ത്രിയായിരുന്നു പത്മ. കോഴിക്കോട് ലോ കോളജ് വിദ്യാർഥിയായിരിക്കെ കെഎസ്‌യു പ്രവർത്തകയായാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കൊയിലാണ്ടിയിൽനിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്.
ലോ കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. കെപിസിസി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സേവാദൾ ഫാമിലി വെൽഫയർ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999ൽ പാലക്കാടുനിന്നും 2004ൽ വടകരയിൽനിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ നേതാവായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.