Logo
Tue, Aug 25, 2026 • 03:58 PM
LIVE TV
Watch

No business videos available

No Middle East videos available

അതിജീവനത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

അതിജീവനത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ജാതി-മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷവും മഹനീയമായ സങ്കൽപ്പവുമാണ് ഓണം. അതിജീവനത്തിന് പ്രചോദനമാകാനും ആത്മവിശ്വാസം പകരാനും പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കാനും ഓരോ ഓണാഘോഷങ്ങൾക്കും സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ആശംസയിൽ പറഞ്ഞു. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷത്തോടെ എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ പൂർണ്ണമായും മാറിയിട്ടില്ലെങ്കിലും അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ഇത്തരം ആഘോഷങ്ങളിലൂടെ നമ്മൾ വീണ്ടെടുക്കുന്നത്. ജനങ്ങൾക്ക് വിലക്കയറ്റമില്ലാതെ ഓണം ആഘോഷിക്കുന്നതിനായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുക്കിയിട്ടുണ്ട്. സന്തോഷത്തോടൊപ്പം മുന്നോട്ടുള്ള യാത്രയ്ക്ക് പുതിയ കരുത്ത് പകരുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് ലാഭമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ജാതി-മത വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം. ഇതുതന്നെയാണ് ഓണം മുന്നോട്ടുവെക്കുന്ന പ്രധാന സന്ദേശവുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിലുമുള്ളവർക്ക് പുറമെ ലോകമെമ്പാടുമുള്ള എല്ലാ മലയാളി സഹോദരങ്ങൾക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ ഊഷ്മളമായ ഓണാശംസകൾ നേർന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10