Logo
Sun, Jun 07, 2026 • 07:25 AM
LIVE TV
Watch

No business videos available

No Middle East videos available

AIR INDIA| എയര്‍ ഇന്ത്യയില്‍ 51 സുരക്ഷാ വീഴ്ചകള്‍; അംഗീകാരമില്ലാത്ത സിമുലേറ്ററുകളും പരിശീലനത്തിലെ പാളിച്ചകളും: ഡിജിസിഎ ഓഡിറ്റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 31, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

AIR INDIA|    എയര്‍ ഇന്ത്യയില്‍ 51 സുരക്ഷാ വീഴ്ചകള്‍; അംഗീകാരമില്ലാത്ത സിമുലേറ്ററുകളും പരിശീലനത്തിലെ പാളിച്ചകളും: ഡിജിസിഎ ഓഡിറ്റ്
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നടത്തിയ വാര്‍ഷിക ഓഡിറ്റില്‍ ഗുരുതരമായ 51 സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി. അംഗീകാരമില്ലാത്ത സിമുലേറ്ററുകള്‍ ഉപയോഗിച്ച് പരിശീലനം നല്‍കിയത് മുതല്‍ ജീവനക്കാരുടെ പരിശീലനത്തിലെ പോരായ്മകള്‍ വരെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ജൂലൈ 1 മുതല്‍ 4 വരെ ഗുഡ്ഗാവില്‍ എയര്‍ ഇന്ത്യയുടെ പ്രധാന ആസ്ഥാനത്താണ് ഡിജിസിഎയുടെ 10 അംഗ പരിശോധനാ സംഘം ഓഡിറ്റ് നടത്തിയത്. ഡിജിസിഎയുടെ അംഗീകാരമില്ലാത്ത സിമുലേറ്ററുകള്‍ ഉപയോഗിച്ച് പൈലറ്റുമാര്‍ക്ക്, പ്രത്യേകിച്ച് 'ലെവല്‍ സി' വിഭാഗത്തില്‍പ്പെട്ട എയര്‍പോര്‍ട്ടുകളിലേക്ക് പറന്നുയരുന്നതിനുള്ള പരിശീലനം നല്‍കിയതായി കണ്ടെത്തി. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതികളോ പ്രത്യേക ലേഔട്ടുകളോ ഉള്ള എയര്‍പോര്‍ട്ടുകളാണ് 'ലെവല്‍ സി' വിഭാഗത്തില്‍ വരുന്നത്. ഇത്തരം വിമാനത്താവളങ്ങളിലേക്ക് പറത്തുന്ന പൈലറ്റുമാര്‍ക്ക് ശരിയായ സിമുലേറ്റര്‍ പരിശീലനം ലഭിക്കാത്തത് ഗുരുതരമായ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു. ബോയിങ് 787, 777 വിമാനങ്ങളുടെ ചില പൈലറ്റുമാര്‍ക്ക് മതിയായ പരിശീലനത്തിന്റെ അഭാവം, അംഗീകൃതമല്ലാത്ത സിമുലേറ്ററുകളുടെ ഉപയോഗം, റോസ്റ്ററിങ് സംവിധാനത്തിലെ പിഴവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മിലാനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ബോയിംഗ് 787 വിമാനം 2 മണിക്കൂര്‍ 18 മിനിറ്റ് അധികമായി പറന്നതായി കണ്ടെത്തി. ഇത് ഗുരുതരമായ 'ലെവല്‍ 1' വീഴ്ചയായി ഡിജിസിഎ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ക്ഷീണവും ഇതുവഴി ഉണ്ടാകുന്ന അപകട സാധ്യതയും ഇത് വര്‍ദ്ധിപ്പിക്കുന്നു. നാല് അന്താരാഷ്ട്ര വിമാനങ്ങള്‍ (AI 126, 190, 188, 191) ആവശ്യത്തിന് ക്യാബിന്‍ ക്രൂ ഇല്ലാതെ സര്‍വീസ് നടത്തിയതായി കണ്ടെത്തി. ഇത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണ്. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇത് വെല്ലുവിളിയാകാം. കണ്ടെത്തിയ 51 വീഴ്ചകളില്‍ ഏഴെണ്ണം 'ലെവല്‍ 1' വിഭാഗത്തില്‍പ്പെട്ട അതീവ ഗുരുതരമായ സുരക്ഷാ ലംഘനങ്ങളാണ്. ഇവ ജൂലൈ 30-നകം പരിഹരിക്കാന്‍ എയര്‍ ഇന്ത്യയോട് ഡിജിസിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള 44 'ലെവല്‍ 2' വീഴ്ചകള്‍ ഓഗസ്റ്റ് 23-നകം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വീഴ്ചകള്‍ പരിഹരിക്കുന്നതില്‍ എയര്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം അഹമ്മദാബാദില്‍ നടന്ന ബോയിംഗ് 787 വിമാനാപകടത്തിനുശേഷം എയര്‍ ഇന്ത്യയുടെ സുരക്ഷാ നടപടികള്‍ ഡിജിസിഎയുടെ സൂക്ഷ്മ പരിശോധനയിലാണ്. അപകടത്തില്‍ 260 പേര്‍ മരിച്ചിരുന്നു. ഈ ഓഡിറ്റ് അപകടവുമായി നേരിട്ട് ബന്ധപ്പെട്ടില്ലെങ്കിലും, എയര്‍ ഇന്ത്യയുടെ സുരക്ഷാ പ്രോട്ടോക്കോളുകളിലെ നിലവിലുള്ള ആശങ്കകള്‍ക്ക് ഇത് ഊന്നല്‍ നല്‍കുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10