വാട്‌സാപ്പ് സന്ദേശങ്ങൾ വഴി കോടികളുടെ തട്ടിപ്പ്: വിബിഎസ് ഫയലുകൾ സൂക്ഷിക്കുക, മുന്നറിയിപ്പുമായി സൈബർ പൊലീസ്
കൊച്ചി: വാട്‌സാപ്പ് സന്ദേശങ്ങളിലെ രഹസ്യ ഫയലുകൾ വഴി കോടികൾ തട്ടിയെടുക്കുന്ന പുതിയ തന്ത്രവുമായി സൈബർ സംഘങ്ങൾ. വ്യാജ 'എം പരിവാഹൻ' ആപ്പുകൾക്ക് പിന്നാലെ '.vbs' എക്സ്റ്റൻഷനുള്ള ഫയലുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപിക്കുന്നതിനെതിരെ സൈബർ പൊലീസ് ജാഗ്രതാ നിർദേശം നൽകി. ബിസിനസ് സ്ഥാപനങ്ങളിലെയും മറ്റും ഹാക്ക് ചെയ്ത അക്കൗണ്ടുകളിൽ നിന്ന് 'അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്' എന്ന പേരിലാണ് ഇത്തരം ഫയലുകൾ അയക്കുന്നത്. ഫയൽ തുറക്കുന്നതോടെ സിസ്റ്റത്തിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ബ്രൗസറുകളിൽ സേവ് ചെയ്തിട്ടുള്ള പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും ചോരുകയും ചെയ്യുന്നു. തുടർന്ന് സ്ഥാപനങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് കീഴ്ജീവനക്കാരോട് പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.
സന്ദേശങ്ങൾ വഴിയോ വാട്‌സാപ്പ് വഴിയോ ലഭിക്കുന്ന ഫയലുകൾ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തിയ ശേഷമേ തുറക്കാവൂ എന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ ലിങ്കുകളും സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷൻ ഫയലുകളും ഡൗൺലോഡ് ചെയ്യരുത്. മുമ്പ് വ്യാജ എം പരിവാഹൻ എ.പി.കെ. ഫയലുകൾ വഴി പിഴ തുകയടയ്ക്കാനെന്ന പേരിൽ അയച്ച സന്ദേശങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഇത്തരം എ.പി.കെ. ഫയലുകൾ ഡൗൺലോഡ് ചെയ്താൽ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാരുടെ കൈകളിലാകും.
തിരുവനന്തപുരം കേന്ദ്രീകരിച്ച് വിദേശികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര വായ്പാ തട്ടിപ്പ് സംഘത്തെ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലൂടെ പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. തട്ടിപ്പുകാർ ഫോണിലെ ക്യാമറ, കോൺടാക്റ്റുകൾ, ലൊക്കേഷൻ എന്നിവയുടെ ആക്‌സസ് കൈക്കലാക്കിയ ശേഷം ഔദ്യോഗിക രേഖകളും ചിത്രങ്ങളും ശേഖരിക്കുന്നു. പിന്നീട് പ്രോസസിങ് ഫീ, ഇൻഷുറൻസ് എന്നീ പേരുകളിൽ തുക തട്ടിയെടുക്കുകയും ഫോട്ടോകൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം കവരുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 2,317 സ്ത്രീകളാണ് ഇത്തരം വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ അകപ്പെട്ടത്.RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.