Logo
Wed, Jul 15, 2026 • 03:04 PM
LIVE TV
Watch

No business videos available

No Middle East videos available

നേട്ടങ്ങളുടെ ശോഭ കെടുത്തി ഫണ്ട് വിവാദം; മൂന്ന് നേതാക്കളെ മാറ്റിനിർത്തിയെന്ന് സൂചന; കേരള ബി.ജെ.പി.യിൽ ഗ്രൂപ്പ് പോര് മുറുകുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 15, 2026
1 min read
SHARE:
SAVE: Login to save

നേട്ടങ്ങളുടെ ശോഭ കെടുത്തി ഫണ്ട് വിവാദം; മൂന്ന് നേതാക്കളെ മാറ്റിനിർത്തിയെന്ന് സൂചന; കേരള ബി.ജെ.പി.യിൽ ഗ്രൂപ്പ് പോര് മുറുകുന്നു

കേരള ബി.ജെ.പി.യെ പ്രതിരോധത്തിലാക്കി വീണ്ടും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം പുകയുന്നു. കൊടിതോരണങ്ങൾ വഴിവിട്ട് നിർമ്മിച്ചതിന് ബി.ജെ.പി. നേതാവിന് വൻ തുക കമ്മീഷൻ നൽകിയതായി വ്യക്തമാക്കുന്ന കമ്പനി പ്രതിനിധിയുടെ പുതിയ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവിധ ജില്ലകളിൽ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുകയാണെന്ന് എതിർചേരി ആക്ഷേപിക്കുമ്പോൾ, അധ്യക്ഷൻ വിദേശത്ത് നിന്നെത്തിയ ശേഷം കടുത്ത നടപടിയുണ്ടാകുമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം.

കേന്ദ്രത്തിന്റെ സൗജന്യ കൊടികൾ മറിച്ചുവിറ്റു; ഹോട്ടൽ ബുക്കിംഗിലും തട്ടിപ്പ്

ദേശീയതലത്തിൽ അയോധ്യ ഫണ്ട് തട്ടിപ്പ് ബി.ജെ.പി.യെ വെട്ടിലാക്കുമ്പോൾ, കേരളത്തിൽ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയാണ് പ്രധാന പ്രതിസന്ധി. കേന്ദ്രം സൗജന്യമായി നൽകിയ കൊടികളും തോരണങ്ങളും വൻ തുകയ്ക്ക് താഴേത്തട്ടിലേക്ക് മറിച്ചുവിറ്റതായാണ് ആരോപണം. ഇഷ്ടമുള്ള സ്വകാര്യ കമ്പനികൾക്ക് തുക കൂട്ടി നൽകി കരാർ കൊടുക്കുകയും അതിൽ നിന്ന് വലിയ തുക കമ്മീഷൻ കൈപ്പറ്റുകയും ചെയ്തു. ഇതിന് പുറമെ, തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തും ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലക്ഷങ്ങളുടെ കമ്മീഷൻ; ഫോൺ എടുക്കാതെ നേതാക്കൾ

കൊടി തയ്യാറാക്കിയതിന്റെ മുഴുവൻ തുകയും പാർട്ടി നൽകുന്നതിന് മുൻപ് തന്നെ, ഒരു പ്രമുഖ പാർട്ടി നേതാവിന് 31 ലക്ഷം രൂപ കമ്മീഷനായി നൽകിയെന്നാണ് പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നത്. ധാരണപ്രകാരം ഇനി കമ്പനിക്ക് കിട്ടാനുള്ള 4.65 ലക്ഷം രൂപയ്ക്കായി ബന്ധപ്പെടുമ്പോൾ നേതാക്കളാരും ഫോൺ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിന് മുൻപ് കരമനയിലെ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രിയുടെ ഫ്ലെക്സ് സ്ഥാപിച്ചതിലും സമാനമായ രീതിയിൽ കമ്മീഷൻ അടിച്ചതിനെക്കുറിച്ചുള്ള മറ്റൊരു ശബ്ദരേഖയും പുറത്തുവന്നിരുന്നു.

നേതാക്കളെ മാറ്റിയതായി സൂചന; കോർകമ്മിറ്റിയിൽ പോര് മുറുകും

പാർട്ടി നിയോഗിച്ച ട്രഷറർ തന്നെയാണ് ആദ്യം ഈ തിരിമറി കണ്ടെത്തി ദേശീയ നേതൃത്വത്തെ അറിയിച്ചത്. ഇതിന് പിന്നാലെ ഉത്തരവാദികളായ ഒരു സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് നേതാക്കളെയും ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായാണ് വിവരം. എന്നാൽ ഇക്കാര്യം നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേതൃത്വം തട്ടിപ്പുകൾ മൂടിവെക്കുന്നുവെന്നാണ് വി. മുരളീധരൻ പക്ഷത്തിന്റെ ആക്ഷേപം. വിഷയം വരാനിരിക്കുന്ന കോർകമ്മിറ്റിയിൽ ശക്തമായി ഉന്നയിക്കാനാണ് ഇവരുടെ നീക്കം.

കേന്ദ്ര നേതൃത്വത്തിനും ആർ.എസ്.എസിനും കടുത്ത അതൃപ്തി

സംസ്ഥാന പ്രസിഡന്റ് വിദേശത്തുനിന്ന് ഈ മാസം 18-ന് തിരിച്ചെത്തിയ ശേഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയ ചരിത്രപരമായ നേട്ടത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ ഫണ്ട് വിവാദം വളർന്നതിൽ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനും ആർ.എസ്.എസിനും കടുത്ത അതൃപ്തിയുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10