Logo
Sat, Jun 13, 2026 • 08:59 PM
LIVE TV
Watch

No business videos available

No Middle East videos available

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സലാല്‍, ബഗ്ലിഹാര്‍ അണക്കെട്ടുകളിലെ ഷട്ടര്‍ അടച്ച് ഇന്ത്യ ; പാകിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാകുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 06, 2025
1 min read Updated: June 13, 2026
SHARE:
SAVE: Login to save

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സലാല്‍, ബഗ്ലിഹാര്‍ അണക്കെട്ടുകളിലെ ഷട്ടര്‍ അടച്ച് ഇന്ത്യ ; പാകിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇന്ത്യ നടപടികള്‍ സ്വീകരിക്കുന്നുവോ എന്ന് ആശങ്കയുയര്‍ത്തി, പാകിസ്ഥാനിലേക്കൊഴുകുന്ന ചിനാബ് നദിയിലെ ജലനിരപ്പ് നിര്‍ണായകമായി കുറഞ്ഞു. രണ്ട് പ്രധാന അണക്കെട്ടുകളായ സലാല്‍, ബഗ്ലിഹാര്‍ എന്നിവിടങ്ങളിലെ ഷട്ടറുകള്‍ അടച്ച് ജലം സംഭരിക്കാന്‍ തുടങ്ങിയതോടെയാണ് പാകിസ്ഥാനില്‍ ചിനാബ് നദി ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് എത്തിയത്. ഈ നടപടി ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് സൂചന. സാധാരണയായി ഓഗസ്റ്റ് മാസത്തിലെ മണ്‍സൂണ്‍ കാലയളവിലാണ് അണക്കെട്ടുകളിലെ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും തുടര്‍ന്ന് ജലം നിറയ്ക്കുന്നതിനുമുള്ള വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത്. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ (IWT) താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷം ഇത് നേരത്തെയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിന്ധു നദീജല കരാര്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ കാരണം സലാല്‍, ബഗ്ലിഹാര്‍ അണക്കെട്ടുകള്‍ക്ക് വലിയ അളവില്‍ ജലം സംഭരിക്കാന്‍ ശേഷിയില്ല. പാകിസ്ഥാന്റെ ഇന്‍ഡസ് റിവര്‍ സിസ്റ്റം അതോറിറ്റിയുടെ (IRSA) കണക്കുകള്‍ പ്രകാരം, ഏപ്രില്‍ 23-ന് 29,675 ക്യുസെക്സ് ആയിരുന്ന അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് മെയ് 5 ആയപ്പോഴേക്കും 11,423 ക്യുസെക്സായി കുറഞ്ഞു - ഇത് 61 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. അതുപോലെ, പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവിലും 83 ശതമാനത്തിന്റെ വന്‍ കുറവുണ്ടായി; 21,675 ക്യുസെക്സില്‍ നിന്ന് 3,761 ക്യുസെക്സായി ജലപ്രവാഹം താഴ്ന്നു. സിന്ധു നദീജല കരാര്‍ പ്രകാരം ചിനാബ്, ഝലം, സിന്ധു നദികളിലെ ജലത്തിന്റെ പൂര്‍ണ്ണാവകാശം പാകിസ്ഥാനാണ്. താഴേക്കൊഴുകുന്ന ജലത്തിന്റെ അളവിനെ ബാധിക്കാത്ത തരത്തില്‍ വൈദ്യുതി ഉത്പാദനത്തിനും ജലസേചന ആവശ്യങ്ങള്‍ക്കും മാത്രമേ ഇന്ത്യക്ക് ഈ ജലം ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, ഞായറാഴ്ച രാവിലെ മുതല്‍ ചിനാബിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന സാധാരണ ജലത്തിന്റെ അളവില്‍ ഏകദേശം 90 ശതമാനം കുറവുണ്ടായതായി പാകിസ്ഥാന്‍ ഇന്‍ഡസ് റിവര്‍ സിസ്റ്റം അതോറിറ്റി വക്താവ് പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലവിതരണം അഞ്ചിലൊന്നായി വെട്ടിക്കുറയ്ക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിനാബ് നദിയില്‍ പാക്കല്‍ ദുള്‍, കിരു, ക്വാര്‍, റാറ്റില്‍ ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അണക്കെട്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ, പാകിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ ഇന്ത്യക്ക് നിര്‍ണായക ശേഷി ലഭിക്കുമെന്നും, പ്രത്യേകിച്ച് വരണ്ട കാലഘട്ടങ്ങളില്‍ (റാബി സീസണ്‍) ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) വിലയിരുത്തുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10