ഫിഫ ലോകകപ്പ്: വമ്പന്‍ സ്രാവുകള്‍ വീഴുമോ?; പഴയ പ്രതാപികളും കന്നി അങ്കക്കാരും നേര്‍ക്കുനേര്‍ വരുന്ന ഗ്രൂപ്പ് 'ജി', ഗ്രൂപ്പ് 'എച്ച് പോരാട്ടങ്ങള്
ലോകം കാത്തിരിക്കുന്ന കാൽപ്പാന്തുപൂരത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഗ്രൂപ്പ് പോരാട്ടങ്ങൾ കടുത്ത പ്രവചനാതീതമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ലോകകപ്പ് അതിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഗ്രൂപ്പ് ജിയിലും എച്ചിലും വമ്പൻ അട്ടിമറികൾക്ക് കളമൊരുങ്ങുന്നുണ്ട്. ഫുട്ബോൾ പ്രേമികളെ ഒരേസമയം ആകാംഷയുടെയും ആവേശത്തിന്റെയും മുനയിൽ നിർത്തുന്ന ഇരു ഗ്രൂപ്പുകളിലെയും സാധ്യതകൾ ഇങ്ങനെയാണ്.
ഗ്രൂപ്പ് ജി: സുവർണ്ണ തലമുറയുടെ ബെൽജിയവും സലാഹിന്റെ ഈജിപ്തും
ഒരു പതിറ്റാണ്ടുകാലം ലോക ഫുട്‌ബോൾ ഭരിക്കുമെന്ന് കരുതിയ സുവർണ്ണ തലമുറയുടെ വിടവാങ്ങലിന് ശേഷമാണ് ബെൽജിയം ഇത്തവണ ലോകകപ്പിന് ബൂട്ട് കെട്ടുന്നത്. കെവിൻ ഡി ബ്രൂയ്നെയും ലുക്കാക്കുവും ഇപ്പോഴും ടീമിലുണ്ടെങ്കിലും പരിക്കും പ്രായവും അവർക്ക് വില്ലനായേക്കാം. കൂടാതെ, സെനോ ഡെബാസ്റ്റ് നയിക്കുന്ന പ്രതിരോധ നിരയിലെ പരിചയക്കുറവും ബെൽജിയത്തിന് വെല്ലുവിളിയാണ്. മറുഭാഗത്ത്, ഏഴ് തവണ ആഫ്രിക്കൻ കിരീടം ചൂടിയ ഈജിപ്ത് തങ്ങളുടെ സുവർണ്ണ താരം മുഹമ്മദ് സലാഹിന്റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ ഒമർ മർമൂഷും സലാഹും ചേരുന്ന മുന്നേറ്റനിര ഏത് പ്രതിരോധവും തകർക്കാൻ പോന്നതാണ്. കളിക്കളത്തിന് പുറത്തെ രാഷ്ട്രീയ സംഘർഷങ്ങളും ആതിഥേയരായ അമേരിക്കയുമായുള്ള തർക്കങ്ങളും അലട്ടുന്നുണ്ടെങ്കിലും മെഹ്ദി താരേമിയുടെ ഗോളടി മികവിൽ ഇറാനും പ്രതീക്ഷയിലാണ്. 16 വർഷത്തിന് ശേഷം തിരിച്ചെത്തുന്ന ന്യൂസിലൻഡ് ആകട്ടെ, തങ്ങളുടെ ഐക്കൺ ക്രിസ് വുഡിന്റെ കരുത്തിൽ ഗ്രൂപ്പിലെ വമ്പന്മാരെ അട്ടിമറിക്കാമെന്ന കണക്കുകൂട്ടലിലാണ്.
ഗ്രൂപ്പ് എച്ച്: സ്പെയിന്റെ യൂറോപ്യൻ പ്രതാപവും കന്നി അങ്കക്കാരും
യൂറോപ്യൻ ചാമ്പ്യൻമാരായ സ്‌പെയിനാണ് ഗ്രൂപ്പ് എച്ചിലെ പ്രധാന ആകർഷണം. എന്നാൽ 2010-ൽ കിരീടം നേടിയ ശേഷം നോക്കൗട്ടിൽ കാലിടറുന്ന മോശം ചരിത്രമാണ് സ്‌പെയിനിനുള്ളത്. മുൻ ചാമ്പ്യൻമാരായ യുറുഗ്വേ കൂടി ഈ ഗ്രൂപ്പിലുള്ളത് പോരാട്ടത്തിന്റെ വീര്യം കൂട്ടുന്നു. എന്നാൽ വമ്പൻമാരെ വീഴ്ത്താൻ എപ്പോഴും കാത്തിരിക്കുന്ന സൗദി അറേബ്യയും, കന്നി ലോകകപ്പിനെത്തുന്ന കരുത്തരായ കേപ് വെർദെയും ഗ്രൂപ്പ് എച്ചിലെ പ്രവചനങ്ങൾ തെറ്റിക്കാൻ ശേഷിയുള്ളവരാണ്. പഴയ പ്രതാപികളും കന്നി അങ്കക്കാരും നേർക്കുനേർ വരുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ വമ്പൻ സ്രാവുകൾ വീഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാൽപ്പന്തിന്റെ ഈ മഹാമേളയിൽ ആരാകും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.