പദവി തർക്കത്തിന് പിന്നാലെ ഇ.ഡി വിഷയത്തിലും അകൽച്ച; പിണറായിക്ക് പരസ്യ പിന്തുണ നൽകാതെ സി.പി.ഐ
തിരുവനന്തപുരം: വീണാ വിജയനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികളില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യ പിന്തുണ പ്രഖ്യാപിക്കാതെ സി.പി.ഐ. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നുവെങ്കിലും പ്രതിപക്ഷ നേതാവിനെയോ മകള്‍ വീണയെയോ പിന്തുണച്ച് പരസ്യ പ്രസ്താവനകള്‍ ഇറക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ ധാരണ. വീണക്കെതിരായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന തത്ത്വാധിഷ്ഠിത നിലപാടാണ് സി.പി.ഐ കൈക്കൊണ്ടിരിക്കുന്നത്.
നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സി.പി.ഐയുടെ ഈ പുതിയ നീക്കം. സി.പി.എമ്മിന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയങ്ങളില്‍ മുന്‍പും ജാഗ്രതയോടെ മാത്രം പ്രതികരിച്ചിട്ടുള്ള സി.പി.ഐ, ഇ.ഡി അന്വേഷണത്തിലും കടുത്ത പ്രതിരോധത്തിന് നില്‍ക്കേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനത്തിലാണ് എത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.