Logo
Sun, Sep 13, 2026 • 08:05 PM
LIVE TV
Watch

No business videos available

No Middle East videos available

സിപിഎം സംസ്ഥാന നേതൃത്വത്തിൽ മാറ്റമില്ല; തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ തിരുത്തലുകൾക്ക് നിർദേശം നൽകി എം.വി. ഗോവിന്ദൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 13, 2026
1 min read
SHARE:
SAVE: Login to save

സിപിഎം സംസ്ഥാന നേതൃത്വത്തിൽ മാറ്റമില്ല; തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ തിരുത്തലുകൾക്ക് നിർദേശം നൽകി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരിച്ചടികൾ ചർച്ച ചെയ്യാൻ ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ നിലവിലെ സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേതൃത്വമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കില്ലെന്നും അതിനാൽ നിലവിലെ നേതൃത്വത്തിൽ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അംഗങ്ങളുടെ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

മാസപ്പടി വിഷയത്തിൽ കേന്ദ്ര പിന്തുണയുണ്ടെന്ന വാദവും വിവാദത്തിൽ
മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണയുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിൽ നിലപാട് അവതരിപ്പിക്കാനുള്ള എം.വി. ഗോവിന്ദന്റെ ശ്രമവും ചർച്ചയായി. ഉദ്ഘാടന പ്രസംഗത്തിൽ ഇഡിയും മാധ്യമങ്ങളും പാർട്ടിയെ കടന്നാക്രമിക്കുന്നുവെന്ന് എം.എ. ബേബി പറഞ്ഞതായി ഗോവിന്ദൻ അവകാശപ്പെട്ടു.

എന്നാൽ ബേബിയുടെ പ്രസംഗത്തിൽ ഇഡിയെക്കുറിച്ച് പ്രത്യേക പരാമർശമില്ലായിരുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പ്രസംഗത്തിൽ ഇഡിയുടെ പേര് പ്രത്യേകം പറയേണ്ട കാര്യമില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഇതോടെ മാസപ്പടി വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം തിരിച്ചടിയായെന്ന വിമർശനവും ഉയർന്നു.

പാർട്ടി അംഗങ്ങളുടെ നിലവാരം ഉയർത്തണം
പാർട്ടി അംഗങ്ങളുടെ നിലവാരക്കുറവും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. സംഘടനയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണമെന്നും പ്രാദേശിക തലത്തിൽ ഉയരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയാണ് ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. എവിടെയൊക്കെ എന്തൊക്കെ തിരുത്തലുകൾ ആവശ്യമാണെന്നത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ വിമർശനം ശക്തമാക്കി
മാധ്യമങ്ങൾക്കെതിരായ വിമർശനവും സംസ്ഥാന സെക്രട്ടറി തുടർന്നു. വലതുപക്ഷ മാധ്യമങ്ങൾ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണെന്നായിരുന്നു ഗോവിന്ദന്റെ ആരോപണം. പാർട്ടിക്കെതിരായ മാധ്യമ ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, സംഘടനയ്ക്കുള്ളിലെ തിരുത്തലുകൾ സംബന്ധിച്ച ചർച്ചകൾക്കും മറുപടി നൽകി.

അതേസമയം, തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

എട്ട് മണിക്കൂർ പൊതു ചർച്ച
വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഓരോ ജില്ലയ്ക്കും 30 മിനിറ്റ് വീതമാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. ആകെ എട്ട് മണിക്കൂറാണ് പൊതു ചർച്ചയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ, സംഘടനാ ദൗർബല്യങ്ങൾ, പ്രാദേശികതലത്തിലെ പ്രശ്നങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്.





Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10