Logo
CHANGE MODE
Fri, Jun 05, 2026 • 05:36 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ക്ക് ഇടക്കാല സ്റ്റേ ലഭിക്കുമോ ? ഹര്‍ജികളില്‍ സുപ്രീം കോടതി വാദം ഇന്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 20, 2025
1 min read Updated: June 05, 2026
Share:

വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ക്ക് ഇടക്കാല സ്റ്റേ ലഭിക്കുമോ ? ഹര്‍ജികളില്‍ സുപ്രീം കോടതി വാദം ഇന്ന്
ന്യൂഡല്‍ഹി: വഖഫ് നിയമത്തിലെ ചില സുപ്രധാന വ്യവസ്ഥകള്‍ക്ക് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇതാദ്യമായി ഈ കേസ് പരിഗണിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തില്‍ സര്‍ക്കാരിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുന്ന ഈ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികളില്‍ നിന്ന് പ്രധാനപ്പെട്ട അഞ്ചെണ്ണം മാത്രം പരിഗണിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തീരുമാനിച്ചിരുന്നു. ഇരുവിഭാഗത്തിനും വാദങ്ങള്‍ അവതരിപ്പിക്കാന്‍ രണ്ട് മണിക്കൂര്‍ വീതം സമയം അനുവദിക്കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മുസ്ലിം വിഭാഗത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി, രാജീവ് ധവാന്‍, സല്‍മാന്‍ ഖുര്‍ഷിദ്, ഹുസൈഫ അഹമ്മദി എന്നിവര്‍ ഹാജരാകും. ഇജാസ് മഖ്ബൂലാണ് വഖഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരുടെ നോഡല്‍ അഭിഭാഷകന്‍. നിയമത്തെ പിന്തുണയ്ക്കുന്ന ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാകേഷ് ദ്വിവേദി, മനിന്ദര്‍ സിംഗ്, രഞ്ജിത് കുമാര്‍, രവീന്ദ്ര ശ്രീവാസ്തവ, ഗോപാല്‍ ശങ്കര്‍ നാരായണ്‍ എന്നിവര്‍ ഹാജരായേക്കും. വിഷ്ണു ശങ്കര്‍ ജെയിനാണ് ഇവരുടെ നോഡല്‍ അഭിഭാഷകന്‍. വഖഫ് നിയമത്തിലെ രണ്ട് പ്രധാന വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സുപ്രീം കോടതി ഇതുവരെ ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. 'വഖഫ് ബൈ യൂസര്‍' പ്രകാരം പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യില്ലെന്നും കേന്ദ്ര വഖഫ് കൗണ്‍സിലിലേക്കും സംസ്ഥാന ബോര്‍ഡുകളിലേക്കും നിയമനങ്ങള്‍ നടത്തില്ലെന്നും കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. ഔപചാരികമായ രേഖകളില്ലെങ്കില്‍ പോലും, ദീര്‍ഘകാലമായി മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു വസ്തുവിനെ 'വഖഫ് ബൈ യൂസര്‍' വ്യവസ്ഥ പ്രകാരം വഖഫ് ആയി കണക്കാക്കാന്‍ സാധിക്കുമെന്നതാണ് നിലവിലെ നിയമം. വഖഫ് നിയമത്തിലെ 3 പ്രധാന തര്‍ക്ക വിഷയങ്ങള്‍: മേയ് 15-ന് നടന്ന അവസാന വാദത്തില്‍, മൂന്ന് പ്രധാന വിഷയങ്ങളില്‍ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനായുള്ള വാദങ്ങള്‍ കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അവ താഴെ പറയുന്നവയാണ്: ഡീനോട്ടിഫിക്കേഷന്‍ അധികാരം: കോടതികള്‍ 'വഖഫ്' എന്ന് പ്രഖ്യാപിച്ചതും, 'വഖഫ് ബൈ യൂസര്‍' പ്രകാരം ഉള്ളതുമായ സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യാനുള്ള അധികാരം. ബോര്‍ഡ് ഘടന: സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും ഘടന. ഈ സമിതികളില്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതിനെ ഹര്‍ജിക്കാര്‍ എതിര്‍ക്കുന്നു. സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച വ്യവസ്ഥ: ഒരു പ്രോപ്പര്‍ട്ടി സര്‍ക്കാര്‍ ഭൂമിയാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തുമ്പോള്‍, ആ പ്രോപ്പര്‍ട്ടി വഖഫ് ആയി കണക്കാക്കില്ലെന്ന വ്യവസ്ഥ. ഈ വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണായകമാകും. വിവാദ വ്യവസ്ഥകള്‍ക്ക് ഇടക്കാല സ്റ്റേ ലഭിക്കുമോ എന്നതിലും കോടതി നിലപാട് ഇന്നറിയാം
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10