വാക്കുപാലിച്ച് മുഖ്യമന്ത്രി വിജയ്: മദ്യശാലകളുടെ ദൂരപരിധി 500 മീറ്ററായി കൂട്ടി; 717 ടാസ്മാക് ഔട്ട്ലെറ്റുകള്‍ പൂട്ടും
തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ മദ്യപാന ശീലത്തിനെതിരെയും പൊതുജനാരോഗ്യത്തിനുമായി ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് വിജയ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 717 ടാസ്മാക് (TASMAC) മദ്യഷോപ്പുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യവും വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും സുരക്ഷയും മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക നീക്കം.
നിലവിലെ നിയമമനുസരിച്ച് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ല എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ വിജയ് സർക്കാർ ഈ ദൂരപരിധി 500 മീറ്ററായി ഉയർത്തി പുതുക്കി നിശ്ചയിച്ചു. ഈ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന എല്ലാ ഔട്ട്‌ലെറ്റുകളും രണ്ടാഴ്ചയ്ക്കകം പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
അടച്ചുപൂട്ടുന്ന 717 ഷോപ്പുകളിൽ 186 എണ്ണം സ്കൂളുകൾക്ക് സമീപവും, 276 എണ്ണം ആരാധനാലയങ്ങൾക്ക് അടുത്തും, 255 എണ്ണം പ്രധാന ബസ് സ്റ്റാൻഡുകൾക്ക് ചുറ്റുമുള്ളതുമാണ്. തമിഴ്‌നാട്ടിൽ ആകെ പ്രവർത്തിക്കുന്ന 4,765 ടാസ്മാക് ഷോപ്പുകളിൽ നിന്നുമാണ് ആദ്യഘട്ടമെന്ന നിലയിൽ ഇത്രയും എണ്ണം പൂട്ടാൻ തീരുമാനിച്ചത്. ലഹരിമുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാനമായ ആദ്യ ചുവടുവെപ്പാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.