Logo
CHANGE MODE
Fri, Jun 05, 2026 • 05:34 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഓപ്പറേഷന്‍ സ്‌മൈലിംഗ് ബുദ്ധയുടെ 51-ാം വാര്‍ഷിക ദിനത്തില്‍ ഇന്ദിരാഗാന്ധിയെയും ശാസ്ത്രജ്ഞരെയും അനുസ്മരിച്ച് രാഹുലും ഖാര്‍ഗെയും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 18, 2025
1 min read Updated: June 05, 2026
Share:

ഓപ്പറേഷന്‍ സ്‌മൈലിംഗ് ബുദ്ധയുടെ 51-ാം വാര്‍ഷിക ദിനത്തില്‍ ഇന്ദിരാഗാന്ധിയെയും ശാസ്ത്രജ്ഞരെയും അനുസ്മരിച്ച് രാഹുലും ഖാര്‍ഗെയും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണമായ 'ഓപ്പറേഷന്‍ സ്‌മൈലിംഗ് ബുദ്ധ'യുടെ വിജയത്തിന് 51 വര്‍ഷതികയുകയാണ് മെയ് 18ന്. രാജസ്ഥാനിലെ പൊഖ്റാനില്‍ വിജയകരമായി നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മിടുക്കരായ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും കോണ്‍ഗ്രസ് നന്ദി അറിയിച്ചു. എഐസി സി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന് ഖാര്‍ഗെയും പ്രതിപക്ഷ ലോക് സഭാ നേതാവായ രാഹുല്‍ ഗാന്ധിയുമാണ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്: 'ശ്രീമതി ഇന്ദിരാഗാന്ധിയുടെ ദീര്‍ഘവീക്ഷണവും നിര്‍ണ്ണായകവുമായ നേതൃത്വത്തിന് കീഴില്‍, 51 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം, ഓപ്പറേഷന്‍ സ്‌മൈലിംഗ് ബുദ്ധ, നടത്തി. ഇത് സാധ്യമാക്കിയ കഠിനാധ്വാനികളായ മിടുക്കരായ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി,' രാഹുല്‍ ഗാന്ധി എഫ് ബിയില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും 1974 മെയ് 18ന് നടന്ന 'സ്‌മൈലിംഗ് ബുദ്ധ' എന്ന് രഹസ്യനാമം നല്‍കിയ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്റെ 51-ാം വാര്‍ഷികം അനുസ്മരിച്ചിരുന്നു. '51 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 'സ്‌മൈലിംഗ് ബുദ്ധ' (ബുദ്ധന്‍ ചിരിക്കുന്നു) എന്ന രഹസ്യനാമത്തില്‍ ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തുകയും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്ന ലോകത്തിലെ ആറാമത്തെ രാഷ്ട്രമായി മാറുകയും ചെയ്തു. നമ്മുടെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും വൈദഗ്ധ്യവും അര്‍പ്പണബോധവും കൊണ്ടാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. അവരോട് നമ്മള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ശ്രീമതി ഇന്ദിരാഗാന്ധി പ്രതികൂല സാഹചര്യങ്ങളിലും ശ്രദ്ധേയമായ ധൈര്യം പ്രകടിപ്പിച്ച് മാതൃകാപരവും ചലനാത്മകവുമായ നേതൃത്വം കാഴ്ചവച്ചു, അത് ഇന്നും നിലനില്‍ക്കുന്ന ഒരു പൈതൃകമാണ്. ജയ് ഹിന്ദ്.' 'സമാധാനപരമായ ആണവ വിസ്‌ഫോടനം' എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കപ്പെട്ട ഈ ഓപ്പറേഷന്‍, അന്താരാഷ്ട്ര സമൂഹത്തെ അത്ഭുതപ്പെടുത്തി. വളരെ കണിശമായി ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ശാസ്ത്രീയവും തന്ത്രപരവുമായ ഒരു നാഴികക്കല്ലായിരുന്നുനഇത് . ആഗോളതലത്തില്‍ തിരിച്ചടികള്‍ നേരിടുകയും നിരവധി അന്താരാഷ്ട്ര ആണവ സഹകരണങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തെങ്കിലും, സ്വതന്ത്രമായ ഒരു ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയില്‍ രാജ്യം ഉറച്ചുനിന്നു. ഈ ചരിത്ര സംഭവത്തിനുള്ള അടിത്തറ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പാകിയിരുന്നു. 1970-ല്‍ നിലവില്‍ വന്ന ആണവ നിര്‍വ്യാപന കരാറിനെ (NPT) ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. സ്ഥാപിത ആണവശക്തികള്‍ക്ക് പുറത്തുള്ള രാജ്യങ്ങള്‍ക്ക് തുല്യ അവകാശങ്ങള്‍ നിഷേധിക്കുന്നതും സ്വന്തം ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പരമാധികാരത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നതുമായ വിവേചനപരമായ ഒന്നായാണ് ന്യൂഡല്‍ഹി ഈ ഉടമ്പടിയെ കണ്ടത്. 'സ്‌മൈലിംഗ് ബുദ്ധ' ഒരു ശാസ്ത്രീയ നേട്ടം എന്നതിനൊപ്പം ഒരു ഭൗമരാഷ്ട്രീയ പ്രസ്താവന കൂടിയായിരുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം പ്രയോജനപ്പെടുത്താനുള്ള ഇന്ത്യയുടെ കഴിവും തന്ത്രപരമായ സ്വയംഭരണാധികാരവും ഇത് പ്രകടമാക്കി. 1974-ലെ പരീക്ഷണത്തിന്റെ വിജയം ഇന്ത്യയുടെ ആണവശേഷിയിലെ കൂടുതല്‍ മുന്നേറ്റങ്ങള്‍ക്ക് അടിത്തറയിട്ടു, ഇത് ഒടുവില്‍ 1998-ല്‍ 'ഓപ്പറേഷന്‍ ശക്തി'ക്ക് കീഴില്‍ നടത്തിയ പരീക്ഷണ പരമ്പരകളിലേക്ക് നയിച്ചു. പൊഖ്റാന്‍-ക ന്റെ പൈതൃകം ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ശാസ്ത്രീയ നവീകരണത്തിന്റെയും പ്രതിരോധത്തിലും സാങ്കേതികവിദ്യയിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളുടെയും സാക്ഷ്യമായി നിലകൊള്ളുന്നു.    
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10