Logo
CHANGE MODE
Fri, Jun 05, 2026 • 01:54 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഇന്ത്യന്‍ ആക്രമണത്തിനു ശേഷം പാകിസ്ഥാനിലും പിഒകെയിലും കൂട്ട ശവസംസ്‌കാരങ്ങള്‍; സൈനികമേധാവികള്‍ക്കൊപ്പം ചടങ്ങില്‍ പങ്കുകൊള്ളുന്ന ഭീകരരുടെ ദൃശ്യങ്ങള്‍ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 07, 2025
1 min read Updated: June 04, 2026
Share:

ഇന്ത്യന്‍ ആക്രമണത്തിനു ശേഷം പാകിസ്ഥാനിലും പിഒകെയിലും കൂട്ട ശവസംസ്‌കാരങ്ങള്‍; സൈനികമേധാവികള്‍ക്കൊപ്പം ചടങ്ങില്‍ പങ്കുകൊള്ളുന്ന ഭീകരരുടെ ദൃശ്യങ്ങള്‍ പുറത്ത്
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ അതിര്‍ത്തി കടന്നുള്ള കൃത്യമായ ആക്രമണത്തില്‍ 80-ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു. ഇതിനുപിന്നാലെ, പാകിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും (PoK) പുറത്തുവന്ന വീഡിയോകളില്‍, ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതായി വ്യക്തമാകുന്നു. ലാഹോറിനടുത്തുള്ള മുറിദ്കെയിലെ ഭീകരബന്ധമുള്ള സ്ഥലത്ത് ഇന്ത്യന്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടെ മയ്യിത്ത് നമസ്‌കാരത്തിന് ലഷ്‌കര്‍-ഇ-ത്വയ്ബ (LeT) ഭീകരന്‍ ഹാഫിസ് അബ്ദുള്‍ റൗഫ് നേതൃത്വം നല്‍കി. പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍, പോലീസ്, സിവില്‍ ഉദ്യോഗസ്ഥര്‍, ഹാഫിസ് സയീദ് സ്ഥാപിച്ച നിരോധിത സംഘടനയായ ജമാഅത്ത്-ഉദ്-ദവ (JuD) അംഗങ്ങള്‍ എന്നിവര്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഖാരി അബ്ദുള്‍ മാലിക്, ഖാലിദ്, മുദസ്സിര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും ഇവര്‍ JuD അംഗങ്ങളാണെന്നും ആക്രമണത്തില്‍ തകര്‍ന്ന പള്ളിയിലെ ഇമാമുമാരായും കെയര്‍ടേക്കര്‍മാരായും പ്രവര്‍ത്തിച്ചിരുന്നതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ നിന്നുള്ള ഒരു വീഡിയോയില്‍, ശവപ്പെട്ടിയില്‍ മൃതദേഹം കൊണ്ടുപോകുന്നത് കാണാം. മുറിദ്കെയില്‍ പാകിസ്ഥാന്‍ പതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടികള്‍ പാക് സൈനികര്‍ വഹിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള പ്രതികാരമായാണ് ഇന്ത്യ ഈ ആക്രമണം നടത്തിയത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, സവായ് നല്ല, സര്‍ജല്‍, മുറിദ്കെ, കോട്ലി, കോട്ലി ഗുല്‍പൂര്‍, മെഹ്മൂന ജോയ, ഭിംബര്‍, ബഹവല്‍പൂര്‍ എന്നിങ്ങനെ ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ കൃത്യമായ ആക്രമണം നടത്തി. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ നടത്തിയ ഈ ഓപ്പറേഷനില്‍, നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമായി ഓരോ സ്ഥലവും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുടെ ശക്തികേന്ദ്രമായ ബഹവല്‍പൂരും ലഷ്‌കര്‍-ഇ-ത്വയ്ബയുടെ ആസ്ഥാനമായ മുറിദ്കെയും ലക്ഷ്യസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പാകിസ്ഥാനിലെ ബഹവല്‍പൂരില്‍ നടന്ന ഇന്ത്യന്‍ ആക്രമണത്തില്‍ തന്റെ കുടുംബത്തിലെ 10 പേരും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ശവസംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍, ഇന്ത്യന്‍ ആക്രമണത്തിന്റെ വ്യാപ്തിയും ലക്ഷ്യസ്ഥാനങ്ങളിലെ നാശനഷ്ടവും വ്യക്തമാക്കുന്നതാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10