അഭിപ്രായ സർവേകൾ നിരോധിക്കണം;ന്യൂസ് ചാനലുകളുടെ സർവേകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുവനന്തപുരം: 2026ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി സംസ്ഥാനത്ത് വിവിധ ന്യൂസ് ചാനലുകൾ നടത്തുന്ന പ്രിപോൾ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.കെ.പി.സി.സി അംഗം, അഡ്വ. ജെ എസ് അഖിൽ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഈ വിഷയത്തിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.
പരാതിയിൽ പറയുന്നതനുസരിച്ച്, തിരഞ്ഞെടുപ്പിന് മുമ്പ് വ്യാപകമായി പ്രക്ഷേപണം ചെയ്യുന്ന ഇത്തരം സർവേകൾ പര്യാപ്തമായ സുതാര്യതയോ ശാസ്ത്രീയമായ അടിസ്ഥാനമോ ഇല്ലാതെ അവതരിപ്പിക്കപ്പെടുന്നതാണ്. ഇത് വോട്ടർമാരുടെ മനോഭാവത്തെയും തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൂടാതെ, ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ “ബാൻഡ്‌വാഗൺ ഇഫക്റ്റ്” സൃഷ്ടിക്കപ്പെടുകയും, അനിശ്ചിത വോട്ടർമാരെ ബാധിക്കുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു.
ഇത്തരം സർവേകളുടെ പ്രക്ഷേപണം മത്സരാർത്ഥികൾക്കിടയിലെ സമതല മത്സരാവസ്ഥ തകർക്കുന്നതും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്നതുമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.അതേസമയം, എക്സിറ്റ് പോളുകൾക്ക് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരുന്നാലും, പ്രിപോൾ സർവേകൾക്ക് വ്യക്തമായ നിയന്ത്രണങ്ങൾ ഇല്ലെന്നത് ഒരു ഗുരുതരമായ നിയമപരമായ വിടവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ,
•പ്രിപോൾ സർവേകളുടെ പ്രക്ഷേപണം നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യുക
•സർവേകളുടെ രീതിയും ധനസ്രോതസ്സുകളും പൂർണ്ണമായി വെളിപ്പെടുത്താൻ മീഡിയയെ നിർദ്ദേശിക്കുക.എന്നിവ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷ നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ വിശുദ്ധിയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടായിട്ടില്ല എന്നുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.