Logo
Wed, Jul 08, 2026 • 12:56 PM
LIVE TV
Watch

No business videos available

No Middle East videos available

അര്‍ജന്റീനയുടെ ഗോള്‍ അനുവദിച്ചതെങ്ങനെ?; ഈജിപ്തിനെതിരെ മെസ്സിപ്പടയുടെ അവിശ്വസനീയ തിരിച്ചുവരവില്‍ കനലായി 'വാര്‍' വിവാദം; ഫുട്‌ബോള്‍ ലോകം പുകയുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 08, 2026
1 min read
SHARE:
SAVE: Login to save

അര്‍ജന്റീനയുടെ ഗോള്‍ അനുവദിച്ചതെങ്ങനെ?; ഈജിപ്തിനെതിരെ മെസ്സിപ്പടയുടെ അവിശ്വസനീയ തിരിച്ചുവരവില്‍ കനലായി 'വാര്‍' വിവാദം; ഫുട്‌ബോള്‍ ലോകം പുകയുന്നു

ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രീക്വാർട്ടർ പോരാട്ടത്തിനൊടുവിൽ അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കരുത്തരായ ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ 78-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. അർജന്റീനയ്ക്കായി ക്രിസ്റ്റ്യൻ റൊമേറോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, യാസിർ ഇബ്രാഹിം (15), മുസ്തഫ സീക്കോ (67) എന്നിവർ ഈജിപ്തിനായി സ്കോർ ചെയ്തു. എന്നാൽ, മത്സരത്തിലെ ചില റഫറിയിംഗ് തീരുമാനങ്ങളും വാർ (VAR) ഇടപെടലുകളും വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

മത്സരത്തിൽ ഈജിപ്തിന് അനുവദിക്കാതിരുന്ന ഒരു ഗോളും, അർജന്റീനയുടെ വിജയഗോളിലേക്ക് നയിച്ച നീക്കവുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചൂടുപിടിച്ച ചർച്ചയായിരിക്കുന്നത്. മത്സരത്തിന്റെ 58-ാം മിനിറ്റിൽ ഈജിപ്ത് താരം സീക്കോ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. ഈജിപ്തിന്റെ മുന്നേറ്റത്തിന് തൊട്ടുമുമ്പ് മർവാൻ ആത്തിയ, അർജന്റീനൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്തതായി വാർ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ആത്തിയ ലിസാൻഡ്രോയുടെ ജേഴ്‌സി പിടിച്ചുവലിക്കുന്നതും ബൂട്ടിൽ ചവിട്ടുന്നതും റീപ്ലേകളിൽ തെളിഞ്ഞതോടെയാണ് റഫറി ഗോൾ റദ്ദാക്കിയത്. ഇതിനെതിരെ ഈജിപ്ത് താരങ്ങൾ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയാവുകയും ചെയ്തു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പിറന്ന അർജന്റീനയുടെ മൂന്നാം ഗോളും വലിയ തർക്കങ്ങൾക്ക് കാരണമായി. ഈജിപ്ഷ്യൻ താരം മുഹമ്മദ് സലയിൽ നിന്ന് ഹൂലിയൻ അൽവാരസ് പന്ത് തട്ടിയെടുക്കുന്നതിനിടെ സലയെ ബോക്സിൽ ചവിട്ടി വീഴ്ത്തിയെന്നാണ് ആരോപണം. ഈജിപ്ത് താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അത് നിരസിക്കുകയും വാർ പരിശോധന നടത്താതിരിക്കുകയും ചെയ്തു. അൽവാരസ് നൽകിയ ഈ പന്തിൽ നിന്നാണ് ലൗട്ടാറോയുടെ ക്രോസ് വരുന്നതും എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതും. അൽവാരസ് ആദ്യം പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സല വീണതെന്നും അത് മനഃപൂർവ്വമുള്ള ഫൗളല്ലെന്നുമാണ് റഫറിയുടെ വിധി. എന്നാൽ, ഈ തീരുമാനങ്ങളിൽ ഫുട്ബോൾ ലോകം ഇപ്പോൾ രണ്ടുതട്ടിലാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10