Logo
CHANGE MODE
Fri, Jun 05, 2026 • 03:06 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

11 years of Modi government| മോദി സര്‍ക്കാരിന്റെ 11 വര്‍ഷം: നേട്ടങ്ങളല്ല, പൊള്ളയായ വാഗ്ദാനങ്ങളെന്ന് കോണ്‍ഗ്രസ്; കണക്കുകള്‍ നിരത്തി മറുപടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 09, 2025
1 min read Updated: June 04, 2026
Share:

11 years of Modi government| മോദി സര്‍ക്കാരിന്റെ 11 വര്‍ഷം: നേട്ടങ്ങളല്ല, പൊള്ളയായ വാഗ്ദാനങ്ങളെന്ന് കോണ്‍ഗ്രസ്; കണക്കുകള്‍ നിരത്തി മറുപടി
ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ മോദി സര്‍ക്കാരിന്റെ 11 വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി രേഖ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം, കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭരണകക്ഷി 'വ്യാജ പ്രചാരണങ്ങള്‍' നടത്തുകയാണെന്നും വന്‍ മുദ്രാവാക്യങ്ങള്‍ക്ക് പിന്നില്‍ പരാജയങ്ങള്‍ മറച്ചുവെക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. '11 സാല്‍ ഝൂഠേ വികാസ് കെ വാദേ' (11 വര്‍ഷത്തെ വ്യാജ വികസന വാഗ്ദാനങ്ങള്‍) എന്ന പേരില്‍ കോണ്‍ഗ്രസ് മറുപടി രേഖ പുറത്തിറക്കി. പാര്‍ട്ടിയുടെ ഗവേഷണ വിഭാഗം മേധാവിയും രാജ്യസഭാ എംപിയുമായ പ്രൊഫ. രാജീവ് ഗൗഡയാണ് ബിജെപിയുടെ 'പൊള്ളയായ വാഗ്ദാനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളെയും' രൂക്ഷമായി വിമര്‍ശിച്ചത്. ദാരിദ്ര്യവും പട്ടിണിയും: നേട്ടമല്ല, പ്രതിസന്ധി സൗജന്യ റേഷന്‍ പദ്ധതിയിലൂടെ (പിഎംജികെവൈ) ദാരിദ്ര്യം കുറച്ചെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദത്തോട് പ്രതികരിച്ച ഗൗഡ, '81 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുവെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. എന്നാല്‍ അത് രാജ്യത്തെ വ്യാപകമായ ദാരിദ്ര്യത്തിന്റെ കുറ്റസമ്മതമാണ്. ലോക പട്ടിണി സൂചികയില്‍ 127 രാജ്യങ്ങളില്‍ 105-ാം സ്ഥാനത്താണ് ഇന്ത്യ - ഇത് ആഘോഷിക്കാനുള്ള കാരണമല്ല,' എന്ന് പറഞ്ഞു. വ്യാപകമായ പോഷകാഹാരക്കുറവിന്റെ കണക്കുകളും അദ്ദേഹം നിരത്തി: കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്: 35.5 ശതമാനം ശോഷണം (Wasting): 19.3 ശതമാനം തൂക്കക്കുറവുള്ള കുട്ടികള്‍: 32.1 ശതമാനം 'ഇന്ത്യയിലെ മൂന്നിലൊന്ന് കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു - ഇതാണ് 'വികസിത് ഭാരത'ത്തിന്റെ യാഥാര്‍ത്ഥ്യം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും: വാഗ്ദാനങ്ങള്‍ മാത്രം ഏകലവ്യ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചെന്ന ബിജെപിയുടെ അവകാശവാദത്തെയും ഗൗഡ ചോദ്യം ചെയ്തു. 700-ല്‍ അധികം സ്‌കൂളുകള്‍ പ്രഖ്യാപിച്ചെങ്കിലും മുന്നൂറോളം സ്‌കൂളുകള്‍ ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. വിദ്യാഭ്യാസ മേഖലയിലെ ഭയാനകമായ ഒഴിവുകളും അദ്ദേഹം ചൂണ്ടിക്കാട്ടി: പ്രധാന സര്‍വകലാശാലകളില്‍ 5,000 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു (നവംബര്‍ 2024 വരെ). ഡല്‍ഹി എയിംസിലും മറ്റ് പുതിയ എയിംസുകളിലും 40 ശതമാനത്തിലധികം അധ്യാപക ക്ഷാമമുണ്ട്. പ്രതിരോധം: വീരവാദം, മെല്ലെപ്പോക്ക് പ്രതിരോധ മേഖലയിലെ തദ്ദേശീയവല്‍ക്കരണ വാദങ്ങളെയും ഗൗഡ ചോദ്യം ചെയ്തു. തദ്ദേശീയവല്‍ക്കരിക്കാന്‍ പട്ടികയില്‍ പെടുത്തിയ 5,000 ഇനങ്ങളില്‍ 40 ശതമാനവും ഇതുവരെ നടപ്പായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നു. ഡിആര്‍ഡിഒയുടെ 55 'മിഷന്‍ മോഡ്' പദ്ധതികളില്‍ 23 എണ്ണവും വൈകുകയാണ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ 5.45 ശതമാനം മാത്രമാണ് ഗവേഷണത്തിനും വികസനത്തിനുമായി നീക്കിവെക്കുന്നത്. സമ്പദ് വ്യവസ്ഥ: അസമത്വവും തൊഴിലില്ലായ്മയും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന ബിജെപിയുടെ വാദം തെറ്റിദ്ധാരണാജനകമാണെന്ന് വിശേഷിപ്പിച്ച ഗൗഡ, 'നമ്മുടെ ജനസംഖ്യാപരമായ നേട്ടം ശരിക്കും പ്രയോജനപ്പെടുന്നുണ്ടോ? എവിടെയാണ് തൊഴിലുകള്‍?' എന്ന് ചോദിച്ചു. പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ എന്ന ബിജെപിയുടെ വാഗ്ദാനം ഒരു 'ജുംല' (പൊള്ളയായ വാഗ്ദാനം) മാത്രമായി അവശേഷിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നത് ജനസംഖ്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്. അതേസമയം, താഴേത്തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ കൈവശം 3 ശതമാനം സമ്പത്ത് മാത്രമാണുള്ളത്. 'ജുംല സര്‍ക്കാര്‍': ഒരു വര്‍ഷത്തെ പ്രകടനം മൂന്നാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രകടനം വിലയിരുത്തി 'ഏക് ഓര്‍ ബാര്‍ ജുംല സര്‍ക്കാര്‍' (ഒരിക്കല്‍ കൂടി പൊള്ളയായ വാഗ്ദാനങ്ങളുടെ സര്‍ക്കാര്‍) എന്ന പേരില്‍ രണ്ടാമതൊരു രേഖയും കോണ്‍ഗ്രസ് പുറത്തിറക്കി. സുപ്രീം കോടതി അഭിഭാഷകയും കോണ്‍ഗ്രസ് വക്താവുമായ മഹിമ സിംഗ് സര്‍ക്കാരിന്റെ പുതിയ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞു: 2024-ല്‍ മാത്രം 12,717 സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടി. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് 2021-ലെ 38 ബില്യണ്‍ ഡോളറില്‍ നിന്ന് 2024-ല്‍ 14.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2025-ലെ ആദ്യ നാല് മാസത്തിനുള്ളില്‍ 259 സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തി.സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ'യില്‍ നിന്ന് 'ഷട്ട്-ഡൗണ്‍ ഇന്ത്യ'യിലേക്ക് - ഇതാണ് കഠിനമായ യാഥാര്‍ത്ഥ്യം,' അവര്‍ പറഞ്ഞു. പിഎം-കിസാന്‍ പദ്ധതി പ്രകാരം 3.7 ലക്ഷം കോടി രൂപ വിതരണം ചെയ്തുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, 2022 ഏപ്രിലിനും 2023 നവംബറിനും ഇടയില്‍ 2.25 കോടി ഗുണഭോക്താക്കളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും മഹിമ സിംഗ് ചൂണ്ടിക്കാട്ടി. വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളും പ്രതിച്ഛായാ നിര്‍മ്മിതിയും എന്‍സിആര്‍ബി (നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ) ഡാറ്റ ഉദ്ധരിച്ച്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇരട്ടിയായെന്നും, 2022-23ല്‍ 4.5 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. 18 മാസത്തിനിടെ നാല് ഭീകരാക്രമണങ്ങള്‍ നടന്നതും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മോദി സര്‍ക്കാരിന്റെ പ്രതിച്ഛായാ വ്യാജ നിര്‍മ്മിതിയെയും അവര്‍ പരിഹസിച്ചു: ''നമസ്തേ ട്രംപ്', ജി-20 ഉച്ചകോടികള്‍ക്കിടെ ചേരികള്‍ മറയ്ക്കാന്‍ വലിയ മതിലുകളും പച്ച കര്‍ട്ടനുകളും പണിതത് ആരാണ്? 600-ല്‍ അധികം ഇന്ത്യക്കാരെ യുഎസ് ചങ്ങലയിട്ട് നാട്ടിലേക്ക് തിരിച്ചയച്ചത് ആരുടെ കാലത്താണ്? ഈ രാജ്യം 'സത്യമേവ ജയതേ'യില്‍ വിശ്വസിക്കുന്നുവെന്ന് ഞങ്ങള്‍ നരേന്ദ്ര മോദിയെ ഓര്‍മ്മിപ്പിക്കുന്നു. സത്യം ജയിക്കട്ടെ - അതിനെ ഭയപ്പെടരുത്,' എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10